scorecardresearch

രാഹുല്‍ ഗാന്ധിയുടെ 'മസൂദ് അസ്ഹർ ജി' പരാമര്‍ശം വിവാദമാകുന്നു; വിമര്‍ശനവുമായി ബിജെപി

രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ആദ്യം രംഗത്തെത്തിയത് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ് ആണ്

രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ആദ്യം രംഗത്തെത്തിയത് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ് ആണ്

author-image
WebDesk
New Update
Rahul Gandhi, രാഹുൽ ഗാന്ധി, congress, കോൺഗ്രസ്, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ഭീകരവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ 'ജി' ചേര്‍ത്ത് അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബിജെപി. രാഹുല്‍ ഭീകരവാദികളെ സ്‌നേഹിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ബിജെപിയുടെ ആക്രമണം. എന്നാല്‍ രാഹുലിനോടുള്ള ശത്രുതയാണ് അദ്ദേഹം ആക്ഷേപരൂപേണ പറഞ്ഞ ഒരു കാര്യത്തെ പോലും വളച്ചൊടിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

Advertisment

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം, 'നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും, 56 ഇഞ്ച് നെഞ്ചളവുള്ള ഈ ആളുകള്‍ അവരുടെ മുന്‍ ഗവണ്‍മെന്റിന്റെ കാലത്താണ്, നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മസൂദ് അസ്ഹര്‍ ജിയുമായി ഒരു വിമാനത്തില്‍ പോയി, മസൂദ് അസ്ഹറിനെ കാണ്ഡഹാറില്‍ വച്ച് കൈമാറുന്നത്.'

ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ടതിന് ഉത്തരവാദി അസ്ഹര്‍ ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ആദ്യം രംഗത്തെത്തിയത് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ് ആണ്,

'രാഹുല്‍ ജീ, മുമ്പ് ദിഗ്‌വിജയ് ജി ആയിരുന്നു ഒസാമ ജി എന്നും ഹാഫിസ് സയിദ് സാഹിബ് എന്നും വിളിച്ചത്. ഇപ്പോള്‍ നിങ്ങള്‍ പറയുന്നു 'മസൂദ് അസ്ഹര്‍ ജി'. എന്താണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സംഭവിക്കുന്നത്?'

Advertisment

എന്നാല്‍ രാഹുലിന്റെ പരാമര്‍ശം ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും മനഃപൂര്‍വ്വം വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സര്‍ജേവാല രംഗത്തെത്തി.

'മസൂദിനെ കുറിച്ച് ആക്ഷേപഹാസ്യ രൂപേണ നടത്തിയ പരാമര്‍ശം വളച്ചൊടിച്ച ബിജെപിയോടും അവരുടെ ഭക്തരായ മാധ്യമങ്ങളോടും രണ്ട് ചോദ്യങ്ങള്‍-1) എന്‍എസ്എ ഡോവല്‍ ഭീകരവാദിയായ മസൂദ് അസ്ഹറിനെ മോചിപ്പിച്ച് കാണ്ഡഹാറിലേക്ക് അകമ്പടി പോയില്ലേ? 2) പഠാന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പാക്കിസ്ഥാനിലെ ഐഎസ്‌ഐയെ മോദിജി ക്ഷണിച്ചില്ലേ,' രണ്‍ദീപ് സിങ് ചോദിച്ചു.

Rahul Gandhi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: