ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ നിന്ന് രാജ്യസഭയിലേക്ക് ആംആദ്മി പാർട്ടി ടിക്കറ്റ് ഉറപ്പിച്ച ശേഷമാണ് സുശീൽ ഗുപ്ത കോൺഗ്രസിൽ നിന്ന് രാജിവച്ചതെന്ന ആരോപണവുമായി അജയ് മാക്കൻ. രാജിക്കത്ത് തന്നപ്പോൾ സുശീൽ ഗുപ്ത തന്നോട് ഇക്കാര്യം പറഞ്ഞതായി മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
എഎപിയുടെ ഡൽഹിയിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളിൽ ഒരാളായി സുശീൽ ഗുപ്തയെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. മുതിർന്ന പാർട്ടി നേതാവായ സഞ്ജയ് സിംഗ്, ചാർട്ടേർഡ് അക്കൗണ്ടന്റും ജിഎസ്ടി വിദഗ്ധനുമായ എൻ.ഡി ഗുപ്ത എന്നിവരാണ് ആംആദ്മി രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്ന മറ്റ് രണ്ട് പേർ. രാജ്യസഭ സീറ്റ് പ്രതീക്ഷിച്ചിരുന്ന കുമാർ ബിശ്വാസ് രൂക്ഷമായാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പെരുമാറിയത്.
ഇതോടെ സീറ്റ് വിൽപ്പനയെന്ന ആരോപണവുമായി ആംആദ്മി പാർട്ടി വിട്ട യോഗേന്ദ്ര യാദവ് രംഗത്ത് വന്നു. കെജ്രിവാളിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ആംആദ്മി പാർട്ടി ബിഎസ്പിയുടെ നിലവാരത്തിലേക്ക് താഴ്ന്നതായി സീറ്റ് വിൽപ്പന ആരോപിച്ച് പാർട്ടിയുടെ മുൻ ദേശീയ എക്സിക്യുട്ടീവ് അംഗം മയങ്ക് ഗാന്ധിയും ആരോപിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook