Citizenship Amendment Act protests Highlights: ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിൽ രാജ്യത്തുടനീളം സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളായ ബുലന്ദ്ഷഹർ, മീററ്റ്, മുസാഫർനഗർ എന്നിവിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമാവുകയും ഇന്റർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തു.
ബുലന്ദ്ഷഹറിൽ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചു. ലിസാർ ഗേറ്റിൽ കല്ലെറിഞ്ഞതിനെത്തുടർന്ന് മീററ്റ് പൊലീസ് ലാത്തിചാർജ് നടത്തി. യുപിയിലെ 15 ലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നു. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു
ഡൽഹിയിലും പ്രതിഷേധം ശക്തമായി. ആറുമണിയോടെയാണ് രാജ്യതലസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധിയാളുകൾക്ക് മാരകമായ പരുക്കുകളേറ്റട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
Read Also: Explained: How Section 144 CrPC works: എന്താണ് സെക്ഷന്‍ 144? പ്രയോഗത്തില്‍ വരുന്നതെങ്ങനെ?
കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധങ്ങളിൽ രാജ്യത്ത് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മംഗളൂരുവിൽ രണ്ട് പേരും ഉത്തർപ്രദേശിൽ ഒരാളും കൊല്ലപ്പെട്ടു. മംഗളൂരുവിൽ പരക്കെ അക്രമങ്ങളുണ്ടായി. ദക്ഷിണ കര്‍ണാടകയിലും മംഗളൂരുവിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇവിടങ്ങളില്‍ 48 മണിക്കൂറത്തേക്ക് ഇന്റർനെറ്റ് സൗകര്യം റദ്ദാക്കിയിട്ടുണ്ട്. മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പിലാണ് മംഗളൂരുവിൽ രണ്ട് പേർ കൊല്ലപ്പെട്ടത്. രാത്രി ഏറെ വെെകിയാണ് രണ്ട് പേർ കൊല്ലപ്പെട്ട വിവരം പൊലീസ് പുറത്തുവിടുന്നത്.
Live Blog
Citizenship Amendment Act (CAA) protest Today Live Updates: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തുന്നു
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഇന്നും തുടരും. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. പലയിടത്തും പ്രതിഷേധം അക്രമാസക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് കനത്ത ജാഗ്രതയിലാണ്. ജാമില മിലിയയിലെ വിദ്യാർഥികൾ ഇന്ന് ക്യാംപസിന് പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിക്കും. രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുലർത്തുകയാണ് പൊലീസ്. ഇന്ന് വെെകീട്ട് ഇന്ത്യ ഗേറ്റിൽ പ്രതിഷേധ പരിപാടി നടക്കും. സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്താണ് ഇന്ത്യാ ഗേറ്റിലെ പ്രതിഷേധം. ഡൽഹിയിൽ മൂന്ന് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്.
അനുമതിയില്ലാതിരുന്നിട്ടും പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ ഡൽഹിയിലെ ജമാ മസ്ജിദിൽ പ്രതിഷേധ റാലി നടത്തിയ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷമാണ് റാലി നടത്താനായി ആസാദ് ജമാ മസ്ജിദിൽ എത്തിയത്.
ചന്ദ്രശേഖര്‍ ആസാദിന് ജുമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ റാലി നടത്താനുള്ള അനുമതി ഡൽഹി പൊലീസ് നിഷേധിച്ചിച്ചിരുന്നു. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ജാമിയ മിലിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എത്തിയിരുന്നു.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ഷർമിഷ്ഠ മുഖർജി ഉൾപ്പെടെ അമ്പത് വനിതാ കോൺഗ്രസ് പ്രവർത്തകരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് സമീപം പ്രക്ഷോഭം നടത്തിയതിന് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി
ബുലന്ദ്ഷഹറിൽ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചു. ലിസാർ ഗേറ്റിൽ കല്ലെറിഞ്ഞതിനെത്തുടർന്ന് മീററ്റ് പൊലീസ് ലാത്തിചാർജ് നടത്തി. യുപിയിലെ 15 ലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നു. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു
പ്രതിഷേധം ശക്തമായതോടെ സുരക്ഷ മുൻനിർത്തി ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ കൂടി അടച്ചു. സെൻട്രൽ സെക്രട്ടറിയേറ്റ്, ചൗരി ബസാർ, ചാന്ദിനി ചൗക്ക്, രാജീവ് ചൗക്ക്, ഡൽഹി ഗേറ്റ്, ലാൽ ഖില, ജമ മസ്ജിദ്, ഖാൻ മാർക്കറ്റ്, ജൻപത്, പ്രഗാട്ടി മെയ്ഡൻ, മണ്ഡി ഹൗസ്, ജാമിയ മിലിയ ഇസ്ലാമിയ, ജഫ്രാബാദ്, മോജ്പുർ, ശിവ് വിഹാർ, ജോഹ്റി എൻക്ലേവ്. എന്നീ സ്റ്റേഷനുകളാണ് അടച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തം. നിരവധി ആളുകളാണ് രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിചാർജും നടത്തി.
പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരെ മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് പ്രദേശത്ത് സ്കൂളുകളും കോളേജുകളും കടകളും അടച്ചു. (എക്സ്പ്രസ് ഫോട്ടോ: ദീപക് ജോഷി)
ജോഹ്രി എന്‍ക്ലേവ്, ശിവ വിഹാര്‍, ദില്‍ഷാദ് ഗാര്ഡന് എന്നിവയുടെ പ്രവേശന കവാടങ്ങള്‍ അടച്ചിരിക്കുന്നു. ഈ സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്തുകയില്ലെന്ന് ഡല്‍ഹി മെട്രോ കോര്പ്പറേഷന് അറിയിച്ചു
പൗരത്വ നിയമ ഭേദഗതിയിൽ രാജ്യത്തുടനീളം സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളായ ബുലന്ദ്ഷഹർ, മീററ്റ്, മുസാഫർനഗർ എന്നിവിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമാവുകയും ഇന്റർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തു. ബുലന്ദ്ഷഹറിൽ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചു. ലിസാർ ഗേറ്റിൽ കല്ലെറിഞ്ഞതിനെത്തുടർന്ന് മീററ്റ് പൊലീസ് ലാത്തിചാർജ് നടത്തി. യുപിയിലെ 15 ലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നു.
കിംവദന്തിള് വിശ്വസിക്കരുതെന്ന് വിദ്യാര്‍ഥികളോട് ജാമിയ മില്ലിയ ഇസ്ലാമിയ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച കത്തില്‍, വാഴ്സിറ്റി തങ്ങളോടൊപ്പമുണ്ടെന്നും അവര്‍ക്ക് ‘സമ്പൂര്‍ണ്ണ സാമ്പത്തികവും വൈകാരികവുമായ പിന്തുണ’ നല്‍കുമെന്നും അവര്‍ ഉറപ്പ് നല്കി. ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയിലാണ്. ഡിസംബര്‍ 15 ന് കാമ്പസിലെ പോലീസിന്റെ പ്രവേശനം അപലപനീയമാണെന്ന് അക്തര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അവര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
‘പൗരത്വ നിയമം ഇന്ത്യയിലെ ഒരു പൗരന്റെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നില്ല. അക്രമകാരികള്‍ക്ക് പിന്തുണ നല്കുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു,”
അമിത് ഷായുടെ വസതിക്ക് പുറത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയെ ഡല്‍ഹി പ്രദേശ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി.
മംഗലാപുരത്ത് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ടർമാരെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കുന്നത് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി കർണാടക പോലീസുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അറസ്റ്റിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ദയവായി ചെവികൊടുക്കരുതെന്നും താൻ ഉടൻ ജമാ മസ്ജിദിൽ എത്താൻ പോകുന്നുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
മംഗളൂരുവില്‍ വ്യാഴാഴ്ച നടന്ന പോലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കാന്‍ കേരള പോലീസിന് നിര്‍ദേശം നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വയനാട്, കോഴിക്കോട്, കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം നടക്കുകയാണ്. ചിലയിടത്ത് അക്രമങ്ങൾ നടക്കുന്നു. ചിലയിടത്ത് വേറിട്ട പ്രതിഷേധങ്ങളിലൂടെ വിദ്യാർഥികൾ കണ്ടു നിൽക്കുന്ന പൊലീസുകാരുടെ ഉൾപ്പെടെ ഹൃദയങ്ങൾ കീഴടക്കുന്നു. അതിനിടെയാണ് ബെംഗളൂരു ഡിസിപിചേതൻ സിംഗ് രാത്തോർ തിഷേധത്തിൽ പങ്കെടുത്തവരോട് ദേശീയ ഗാനം ആലപിച്ച് പിരിഞ്ഞു പോകാൻ ആവശ്യപ്പെടുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. Read More
കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നു മംഗലാപുരം പൊലീസ്. ”ഇതുവരെ ആരെയും കസറ്റഡിയിലെടുത്തിട്ടില്ല. ഈ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്,” മംഗലാപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. അതേസമയം, വിഷയം കര്‍ണാടക ഡിജിപിയുമായി സംസാരിച്ചതായും ഇവരെ കേരളത്തിലേക്കു തിരിച്ചയയ്ക്കുമെന്ന ഉറപ്പ് ലഭിച്ചതായും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
പ്രതിഷേധത്തിനിടെ മംഗലാപുരത്ത് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹം വെന്‍ലോക്ക് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയാണു പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്. ആശുപത്രി പരിസരത്ത് സുരക്ഷ ശക്തമാക്കിയതായി മംഗലാപുരം സിറ്റി പൊലീസ് അധികൃതര്‍ പറഞ്ഞു.
ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്കുന്ന ഭീം ആര്‍മി ഡല്‍ഹിയില്‍ നടത്താനിരുന്ന മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചു. ജമ മസ്ജിദില്‍നിന്നു ജന്തര്‍ മന്തറിലേക്കാണു മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്.
ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും സേവനങ്ങൾ പുനഃരാരംഭിച്ചു. എല്ലാ സ്റ്റേഷനുകളിലേയും പ്രവേശന കവാടങ്ങൾ തുറന്നതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.
ദേശീയ പൗരത്വ ഭേദഗതിക്കെതിരേ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് മംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തി. മംഗളൂരു ഉൾപ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള സർവീസുകളാണ് നിർത്തിവച്ചത്. സ്വകാര്യ ബസുകൾ കാസർകോട് അതിർത്തിയിൽ സർവീസ് അവസാനിപ്പിക്കുകയാണ്.
അസമിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി.
മംഗളൂരുവിൽ റിപ്പോർട്ടിങ് നടത്തുകയായിരുന്ന മലയാളി മാധ്യമപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടിങ് തടഞ്ഞാണ് പൊലീസ് നടപടി.
മംഗളൂരുവിലും ദക്ഷിണ കന്നഡയിലും കനത്ത ജാഗ്രതാ നിർദേശം. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കനക്കുന്നതിനിടെ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. മംഗളൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പിൽ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ വടക്കന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. മംഗളൂരിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരുവില്‍ 48 മണിക്കൂറത്തേക്ക് ഇന്റർനെറ്റ് സൗകര്യം വിച്ഛേദിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.