/indian-express-malayalam/media/media_files/uploads/2018/10/hasina-563570-sheikh-hasina-modi.jpg)
ന്യൂഡല്‍ഹി: ദേശീയ പൗരത്വ റജിസ്റ്ററിനെയും പൗരത്വ ഭേദഗതി നിയമത്തെയും എതിര്‍ത്ത് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പൗരത്വ നിയമ ഭേദഗതി ആവശ്യമില്ലാത്തതാണെന്ന് ഹസീന പറഞ്ഞു. എന്നാല്‍, പൗരത്വ നിയമവും റജിസ്റ്ററും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണെന്നും ഹസീന കൂട്ടിച്ചേര്‍ത്തു.
"എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അറിയില്ല. പൗരത്വ നിയമ ഭേദഗതി അത്യാവശ്യമുള്ള ഒരു കാര്യമല്ല. ഇന്ത്യയിലെ നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളുണ്ട്. അങ്ങനെയൊക്കെ പറയുമ്പോഴും ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്" ഷെയ്ഖ് ഹസീന പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ഏറ്റവും നല്ല നിലയിലാണ് പോകുന്നതെന്നും ഹസീന കൂട്ടിച്ചേര്‍ത്തു.
Read Also:രാജ്യത്തെ 130 കോടി ജനങ്ങളും ഹിന്ദുക്കള്‍! നിലപാട് ആവര്‍ത്തിച്ച് ആര്‍എസ്എസ് മേധാവി
അതേസമയം, പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടു പോകുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്ത് ഏറെ പ്രതിഷേധം നടക്കുന്നതിനിടയിലും പൗരത്വ നിയമ ഭേദഗതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ നിയമത്തിലൂടെ ആരുടെയും പൗരത്വം നഷ്‌ടപ്പെടില്ലെന്നും പൗരത്വം നൽകുന്നതിനു വേണ്ടിയാണ് നിയമം ഭേദഗതി ചെയ്‌തതെന്നും മോദി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ തള്ളിക്കൊണ്ട് മോദി പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.