/indian-express-malayalam/media/media_files/uploads/2017/04/yogi-adityanath-7591.jpg)
മീററ്റ്: ഉത്തർപ്രദേശിൽ ജീവിക്കണമെങ്കിൽ യോഗി യോഗി എന്ന മുദ്രാവാക്യം വിളിക്കാൻ ഹിന്ദു യുവ വാഹിനിയുടെ ആഹ്വാനം. ''യോഗി യോഗിയെന്നു വിളിക്കൂ, അല്ലെങ്കിൽ യുപി വിട്ടു പോകൂ'' എന്ന് ആഹ്വാനം ചെയ്ത ബോർഡുകൾ മീററ്റ് നഗരത്തിന്റെ ഭാഗങ്ങളിലുടനീളം സ്ഥാപിക്കുകയും ചെയ്തു. ഉന്നത ഭരണാധികാരികളുടെയും കമ്മിഷണർ ഉൾപ്പെടെയുളള പൊലീസ് ഉദ്യോഗസ്ഥരുടെയും വസതിക്കു മുൻപിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ബോർഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഹിന്ദു യുവ വാഹിനിയുടെ ജില്ലാ മേധാവിയെന്നു സ്വയം അവകാശപ്പെടുന്ന നീരജ് ശർമ പാഞ്ചാലി എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രൂപം നല്‍കിയ സംഘടനയാണ് ഹിന്ദു യുവ വാഹിനി.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ പ്രാദേശിക ഇന്റലിജൻസ് യൂണിറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് ജെ.രവീന്ദ്ര ഗൗർ പിടിഐയോട് പറഞ്ഞു. റിപ്പോർട്ട് കിട്ടിയതിനുശേഷം കേസ് റജിസ്റ്റർ ചെയ്ത് നടപടികൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാഞ്ചാലിയെ മേധാവി സ്ഥാനത്തുനിന്നും ഒരു മാസം മുൻപേ നീക്കിയതാണെന്നും സംഘടനയെ അപകീർത്തിപ്പെടുത്താനുളള ശ്രമങ്ങളാണ് നടത്തുന്നതെന്നും യുവ വാഹിനിയുടെ സംസ്ഥാന യൂണിറ്റിലെ അംഗമായ നാഗേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.