/indian-express-malayalam/media/media_files/uploads/2017/03/yogi-adityanath1.jpg)
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചു. മുഖ്യമന്ത്രിമാര്‍ക്കും, കാബിനറ്റ് റാങ്കിലുള്ള മന്ത്രിമാര്‍ക്കും, ഹൈക്കോടതി- സുപ്രീംകോടതി ജഡ്ജിമാര്‍ക്കും, തെരഞ്ഞെടുത്ത ചില ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇസഡ് അല്ലെങ്കില്‍ ഇസഡ് പ്ലസ് സുരക്ഷ അനുവദിക്കാറുള്ളത്.
ഇനിമുതൽ ആദിത്യനാഥിന് 32 ആയുധ ധാരികളായ കമാൻഡോകളാകും സുരക്ഷ ഒരുക്കുന്നത്. സ്പെഷൽ സെക്യൂരിറ്റി ഗ്രൂപ്പ് (എസ്എസ്ജി) കമാൻഡോകളെയാണ് ആദിത്യനാഥിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക വിഭാഗവും സുരക്ഷയൊരുക്കും.
ആദിത്യനാഥിന് വൈ കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയായ ശേഷമുള്ള ഭീഷണികള്‍ കണക്കിലെടുത്ത് കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് സുരക്ഷ വര്‍ധിപ്പിച്ചത്. യാത്രാ സമയത്തും വീട്ടിലുമായി കമാന്‍ഡോ സംഘത്തെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇസഡ് സുരക്ഷയില്‍ 12ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അനുവദിക്കാറുള്ളത്.
ആദിത്യനാഥിന് പുറമെ അസം മുഖ്യമന്ത്രി ശര്‍ബാനന്ദ സോനോവാലിനും ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചിട്ടുണ്ട്. ഉള്‍ഫ-ബോഡോ തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ദ്ദിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.