ന്യൂഡൽഹി: സുപ്രീം കോടതി അഭിഭാഷകരായ ഇന്ദിര ജയ്സിങ്, ആനന്ദ് ഗ്രോവർ എന്നിവരുടെ വസതികളിലും ഓഫീസുകളിലും ഡൽഹിയിലും മുംബൈയിലും കേന്ദ്ര ബ്യൂറോ റെയ്ഡ് നടത്തി. എഫ്സിആർഎ (വിദേശ ഫണ്ടിങ്) ലംഘിച്ചുവെന്നാരോപിച്ച് സുപ്രീം കോടതി മേയ് മാസത്തിൽ അഭിഭാഷകർക്കും അവരുടെ എൻജിഒ ലോയേഴ്സ് കളക്ടീവിനും നോട്ടീസ് നൽകിയിരുന്നു.
അതേസമയം, പരിശോധന നടക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വിദേശ സഹായം സ്വീകരിക്കുന്നതിൽ എഫ്സിആർഎ ലംഘിച്ചുവെന്നാരോപിച്ച് ഗ്രോവറിനെതിരെ സിബിഐ ഏജൻസി കേസ് എടുത്തിരുന്നു.
“സിബിഐ നിലവിൽ ഞങ്ങളുടെ മുംബൈയിലേയും ന്യൂഡൽഹിയിലേയും ഓഫീസുകളിലും വീടുകളിലുമാണ് ഉള്ളത്,” ഇന്ദിര ജയ്സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ ലൈംഗിക പീഡന ആരോപണം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് തന്നെ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് വന്നതിനെതിരെ ഇന്ദിര ജയ്സിങ് രൂക്ഷ വിമര്‍ശനമാണ് നടത്തിയിരുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook