scorecardresearch

മൂന്ന് കോടിയിലേറെ ദിവസ വേതന തൊഴിലാളികൾക്ക് ജോലി നഷ്ടമായി

റിപ്പോർട്ടുകൾ പുറത്തുവിടാതെ പൂഴ്ത്തിവയ്ക്കുന്നതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ചെയർപേഴ്സൺ സ്ഥാനം പി.എൻ.മോഹനൻ രാജിവച്ചിരുന്നു

റിപ്പോർട്ടുകൾ പുറത്തുവിടാതെ പൂഴ്ത്തിവയ്ക്കുന്നതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ചെയർപേഴ്സൺ സ്ഥാനം പി.എൻ.മോഹനൻ രാജിവച്ചിരുന്നു

author-image
WebDesk
New Update
മൂന്ന് കോടിയിലേറെ ദിവസ വേതന തൊഴിലാളികൾക്ക് ജോലി നഷ്ടമായി

ന്യൂഡൽഹി: രാജ്യത്ത് മൂന്ന് കോടിയിലേറെ ദിവസ വേതന തൊഴിലാളികളായ സാധാരണക്കാർക്ക് തൊഴിൽ നഷ്ടമായെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. 2011-12 മുതൽ 2017-18 വരെയുളള കാലത്താണ് 3.2 കോടി പേർക്ക് ജോലി നഷ്ടമായത്. ഇവരിൽ മൂന്ന് കോടിയിലേറെ പേർ കാർഷിക തൊഴിലാളികളാണെന്ന് റിപ്പോർട്ട്.

Advertisment

2011 ഏപ്രിൽ മാസത്തിന് ശേഷം രാജ്യത്ത് 40 ശതമാനത്തിലേറെ കൂലിപ്പണിക്കാർക്ക് ജോലി നഷ്ടമായെന്നാണ് കണക്ക്. 2017-18 കാലത്തെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓർഗനൈസേഷന്റെ പീരിയോഡിക് ലേബർ ഫോർസ് പുറത്തുവിട്ട കണക്കാണിത്. കൂലിത്തൊഴിലിൽ നിന്നും വരുമാനം കണ്ടെത്തുന്ന കുടുംബങ്ങളുടെ എണ്ണം പത്ത് ശതമാനത്തോളം കുറഞ്ഞു. ഏതാണ്ട് 15 ദശലക്ഷത്തോളം കുടുംബങ്ങളാണ് ബാധിക്കപ്പെട്ടത്. 2011 ൽ 36 ദശലക്ഷം ആയിരുന്നത് ഇപ്പോൾ 21 ദശലക്ഷമാണ്.

കേന്ദ്ര സർക്കാരിന് കീഴിലെ വകുപ്പാണ് ഈ കണക്കുകൾ ക്രോഡീകരിച്ചതെങ്കിലും ഇതുവരെ ഇവ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടുകൾ പുറത്തുവിടാതെ പൂഴ്ത്തിവയ്ക്കുന്നതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ചെയർപേഴ്സൺ സ്ഥാനം പി.എൻ.മോഹനൻ രാജിവച്ചിരുന്നു.

Advertisment

Casual farm labour shrinks by 40% since 2011-12, total job loss nearly 3 crore: NSSO data shows കാർട്ടൂൺ: ഇപി ഉണ്ണി

കാർഷിക വൃത്തിയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നവരുടെ എണ്ണത്തിൽ നാല് ശതമാനത്തിന്റെ വർധനവുണ്ടായതായും കണക്കുകളിൽ പറയുന്നു.

Labour Farmers

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: