/indian-express-malayalam/media/media_files/uploads/2020/05/migrant-2.jpg)
ന്യൂഡൽഹി: കാൽനടയായി സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയും റോഡുകളിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തി അവർക്ക് പാർപ്പിടവും ഭക്ഷണവും നൽകാൻ കേന്ദ്രത്തോട് നിർദേശിക്കാൻ ജില്ലാ മജിട്രേറ്റ് കോടതികൾ ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അലഖ് ആലോക് ശ്രീവാസ്തവ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. രാജ്യത്തുടനീളമുള്ള അതിഥി തൊഴിലാളികളുടെ ചലനം നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നത് കോടതികൾക്ക് അസാധ്യമാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Read More: കോവിഡാനന്തര ലോകം, വാക്‌സിന്‍ വികസനം; ബിൽഗേറ്റ്സുമായി മോദിയുടെ ചർച്ച
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ സ്വന്തം വീടുകളിലെത്താൻ നൂറു കണക്കിന് കിലോമീറ്ററുകളാണ് കാൽനടയായി യാത്ര ചെയ്യുന്നത്.
ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബഞ്ച്, ഈ തൊഴിലാളികളുടെ കാൽനട യാത്ര തടയാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് സംസ്ഥാനങ്ങൾ അന്തർ സംസ്ഥാന ഗതാഗതം നൽകുന്നുണ്ടെന്നും എന്നാൽ ആളുകൾ ഗതാഗതത്തിനായി കാത്തിരിക്കുന്നതിനുപകരം കാൽനടയായി പോകാൻ തുടങ്ങിയാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും തുഷാർ മേത്ത പറഞ്ഞു.
സമീപ ദിവസങ്ങളിൽ മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ദേശീയപാതകളിലെ അപകടങ്ങളിൽ അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവങ്ങളെക്കുറിച്ച് അഭിഭാഷകൻ അലഖ് അലോക് ശ്രീവാസ്തവ ഹർജിയിൽ പരാമർശിച്ചിരുന്നു.
“നമുക്ക് ഇത് എങ്ങനെ തടയാനാകും?”. ഈ വിഷയങ്ങളിൽ സംസ്ഥാനങ്ങൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസുമാരായ എസ്.കെ.കൗൾ, ബി.ആർ.ഗവായി എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. ആരാണ് നടന്ന് പോകുന്നത്, ആരാണ് നടന്നു പോകാത്തത് എന്ന് നിരീക്ഷിക്കാൻ കോടതിക്ക് കഴിയില്ലെന്നും ഹർജി കേൾക്കാൻ താൽപ്പര്യമില്ലെന്നും ബഞ്ച് പറഞ്ഞു.
മധ്യപ്രദേശിലേക്ക് മടങ്ങും വഴി റെയിൽവേ ട്രാക്കുകളിൽ ഉറങ്ങിക്കിടന്ന 16 കുടിയേറ്റ തൊഴിലാളികൾ, ചരക്കു തീവണ്ടി കയറിയിറങ്ങി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ശ്രീവാസ്തവ ഹർജി സമർപ്പിച്ചത്.
Read in English: ‘Can’t stop or monitor their movement on roads’: SC rejects plea seeking relief for migrants
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.