ന്യൂഡൽഹി: ഇനി രാജ്യതലസ്ഥാനത്ത് 1984 മോഡൽ കലാപം അനുവദിക്കാൻ കഴിയില്ലെന്നും സംസ്ഥാനത്തെ അധികാരികൾ “വളരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും” ഡൽഹി ഹൈക്കോടതി. അക്രമത്തിൽ ഒരു ഐബി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട് നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഇസഡ് ക്യാറ്റഗറി സുരക്ഷ എല്ലാവർക്കുമുള്ളതാണെന്ന് കാണിക്കാനുള്ള സമയമാണിത്,”ജസ്റ്റിസ് എസ് മുരളീധർ പറഞ്ഞു. ഏറ്റുമുട്ടലിൽ ഇതുവരെ 21 പേർ മരിക്കുകയും 250 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കലാപത്തിന് പ്രകോപനമുണ്ടാക്കി എന്നാരോപിക്കപ്പെടുന്ന ബിജെപി നേതാവ് കപിൽ മിശ്രയും മറ്റുള്ളവരും വിദ്വേഷ പ്രസംഗം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞതിനെത്തുടർന്ന് “സ്ഥിതിഗതികൾ വിസ്മയിപ്പിച്ചു” എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ ജസ്റ്റിസ് എസ് മുരളീധർ, ജസ്റ്റിസ് തൽവന്ത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, പർവേഷ് സാഹിബ് സിംഗ്, കപിൽ മിശ്ര എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ എഫ്ഐആർ സമർപ്പിക്കുന്നത് സംബന്ധിച്ച് പോലീസ് കമ്മീഷണർ അമുല്യ പട്നായിക്കിനെ ഉപദേശിക്കാനും എസ്ജിയോട് ആവശ്യപ്പെട്ടു. പോലീസ് കമ്മീഷണറുടെ ഓഫീസിൽ ടിവി ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ ക്ലിപ്പ് കാണാൻ ദയവായി അദ്ദേഹത്തോട് ആവശ്യപ്പെടുക, ”ബെഞ്ച് പറഞ്ഞു.
Read More: ഡിജി വൻസാരയ്ക്ക് മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നൽകി ഗുജറാത്ത് സർക്കാർ
“കോടതിയുടെ ഉത്തരവിനായി കാത്തിരിക്കേണ്ടതില്ല” എന്നും “സ്വന്തമായി നടപടിയെടുക്കണം” എന്നും പറഞ്ഞ് കോടതി പോലീസിനെ വിമർശിച്ചിരുന്നു.
പോലീസ് കമ്മീഷണറെ ആര് പ്രതിനിധീകരിക്കണം എന്ന വിഷയത്തിൽ എസ്ജിയും ഡൽഹി സർക്കാറിന്റെ സ്റ്റാൻഡിംഗ് കൗൺസൽ (ക്രിമിനൽ) രാഹുൽ മേത്തയും തമ്മിൽ നടന്ന വാക്പോരിനും ഹൈക്കോടതി സാക്ഷ്യം വഹിച്ചു. കേന്ദ്രത്തിന്റെയും ഡൽഹി സർക്കാരിന്റെയും അധികാരങ്ങൾ സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് പ്രശ്നം പരിഹരിച്ചതെന്നും രാജ്യത്തെ നിയമവാഴ്ചയെ എല്ലാവരും മാനിക്കണമെന്നും മെഹ്റ പറഞ്ഞു. ഇക്കാര്യത്തിൽ യൂണിയൻ ഓഫ് ഇന്ത്യയും പങ്കാളിയാണെന്നും ഹാജരാകാൻ തനിക്ക് എൽജി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മേത്ത വാദിച്ചു. “ഇവിടെ ഒരു വൃത്തികെട്ട രംഗം സൃഷ്ടിക്കരുത്. ഞാൻ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നില്ല. ഞാൻ ഇവിടെ കോടതിയെയാണ് അഭിസംബോധന ചെയ്യുന്നത്,”
എന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ തുടർവാദത്തിന് അദ്ദേഹത്തിന് അനുമതി ലഭിച്ചു.
Read in English: Cannot allow another ‘1984 riot’ in Delhi, says HC; asks police to be on alert