/indian-express-malayalam/media/media_files/uploads/2019/01/Yogesh-Raj-ANI.jpg)
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നടന്ന കലാപത്തില്‍, ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. ബജ്റംഗ്‌ദള്‍ നേതാവ് യോഗേഷ് രാജാണ് പിടിയിലായത്.
ബജ്‌റംഗ്‌ദളിന്റെ ബുലന്ദ്ഷഹര്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററാണ് യോഗേഷ്. ഡിസംബര്‍ മാസത്തില്‍ പുറത്തുവിട്ട വീഡിയോയില്‍ താന്‍ നിരപരാധിയാണെന്നും അക്രമം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും യോഗേഷ് പറഞ്ഞിരുന്നു.
പശുക്കളെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് നടന്ന കലാപത്തിലാണ് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹര്‍ ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിൽ പരുക്കേറ്റ സുബോധ് കുമാറിനെയും മറ്റൊരു പൊലീസുകാരനെയും ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് അക്രമികള്‍ പൊലീസ് വാന്‍ തടഞ്ഞ് സുബോധ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. സുബോധ് കുമാറിനെ കൂടാതെ മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു.
ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് അഖ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍. കേസില്‍ നേരത്തെ അറസ്റ്റിലായ സൈനികന്‍ ജിതേന്ദ്ര മാലിക്ക് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.