scorecardresearch
Latest News

സംസ്ഥാനങ്ങളുടെ മൂലധന ചെലവുകളില്‍ വര്‍ധന; ബജറ്റില്‍ കേന്ദ്രം കൂടുതല്‍ ഊന്നല്‍ നല്‍കിയേക്കും

നവംബറില്‍ സംസ്ഥാനങ്ങളുടെ മൂലധന ചെലവ് കുത്തനെ ഉയര്‍ന്നു

Union-Budget

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ സംസ്ഥാനങ്ങളുടെ മൂലധന ചെലവുകളിലെ വര്‍ധന ചൂണ്ടികാണിച്ച് കേന്ദ്രം വരാനിരിക്കുന്ന ബജറ്റില്‍ മൂലധന ചിലവിന്റെ കാര്യത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ സാധ്യത. 2022-23 ലെ ആദ്യ ഏഴു മാസങ്ങളില്‍ നിശബ്ദത പാലിച്ചതിന് ശേഷം, നവംബറില്‍ സംസ്ഥാനങ്ങളുടെ മൂലധന ചെലവ് കുത്തനെ ഉയര്‍ന്നു. ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡിഷ എന്നിവയുള്‍പ്പെടെ 18 പ്രധാന സംസ്ഥാനങ്ങള്‍ 49.7 ശതമാനം വര്‍ധന രേഖപ്പെടുത്തി. അതായത് വര്‍ഷത്തില്‍ 44,647 കോടി രൂപയുടെ വര്‍ധന. നവംബര്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഈ 18 സംസ്ഥാനങ്ങളും അവരുടെ മൂലധനച്ചെലവില്‍ 5.7 ശതമാനം വര്‍ധിച്ച് 2.44 ലക്ഷം കോടി രൂപയായതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു.

നവംബറിലെ ഈ 18 സംസ്ഥാനങ്ങളുടെ മൂലധനച്ചെലവ് ഏപ്രില്‍-നവംബര്‍ കാലയളവിലെ മൊത്തം മൂലധന ചെലവിന്റെ 18.3 ശതമാനമാണ്. ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ മൂലധനച്ചെലവ് നവംബറില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി. ഒഡിഷ പോലുള്ള സംസ്ഥാനങ്ങളില്‍ കാപെക്സിന്റെ വര്‍ദ്ധനവ് ഏകദേശം അഞ്ചിരട്ടിയാണ്, ബിഹാറിലേത് നവംബറില്‍ മൂന്നിരട്ടിയിലധികം വര്‍ദ്ധനവ് കാണിച്ചു.

നികുതി പിരിവിലെ വളര്‍ച്ചയും കേന്ദ്ര പൂളില്‍ നിന്നുള്ള കൈമാറ്റവും സംസ്ഥാനങ്ങളുടെ വരുമാന പ്രവാഹം സംസ്ഥാനങ്ങളുടെ ഉയര്‍ന്ന മൂലധനച്ചെലവിന് അനുകൂലമായി പ്രവര്‍ത്തിച്ചതായി വിദഗ്ധര്‍ പറഞ്ഞു. ഏറ്റവും ഉയര്‍ന്ന മൂലധനച്ചെലവുള്ള സംസ്ഥാനങ്ങളില്‍, ഉത്തര്‍പ്രദേശ് ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ 6.6 ശതമാനം വര്‍ധിച്ച് 35,658 കോടി രൂപയും നവംബറില്‍ 125 ശതമാനം വര്‍ധിച്ച് 9,819 കോടി രൂപയും ആയി. ഗുജറാത്തിന്റെ ൂലധനച്ചെലവ് ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ 44.3 ശതമാനം ഉയര്‍ന്ന് 20,399 കോടി രൂപയായും നവംബറില്‍ 118.3 ശതമാനം ഉയര്‍ന്ന് 2,129 കോടി രൂപയായും ഉയര്‍ന്നു. ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ മഹാരാഷ്ട്രയുടേത് 9.2 ശതമാനം വര്‍ധിച്ച് 19,310 കോടി രൂപയിലെത്തി, എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍ 5.6 ശതമാനം ഇടിഞ്ഞ് 3,253 കോടി രൂപയായി. ബിഹാറിന്റെ മൂലധനച്ചെലവ് ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ 46 ശതമാനം വര്‍ധിച്ച് 14,290 കോടി രൂപയായും നവംബറില്‍ 400 ശതമാനം വര്‍ധിച്ച് 5,116 കോടി രൂപയായും ഒഡിഷയുടേത് കഴിഞ്ഞ വര്‍ഷം 1,015 കോടി രൂപയായിരുന്നതില്‍ നിന്ന് 5,046 കോടി രൂപയായി ഉയര്‍ന്നു.

ആന്ധ്രാപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവയുള്‍പ്പെടെ ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ ചില സംസ്ഥാനങ്ങള്‍ മൂലധന ചെലവില്‍ ഇടിവ് രേഖപ്പെടുത്തി. ആന്ധ്രാപ്രദേശില്‍ ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ 9,199 കോടി രൂപയില്‍ നിന്ന് 30 ശതമാനം ഇടിഞ്ഞ് 6,188 കോടി രൂപയായി. നവംബറില്‍ ഇത് 460 കോടി രൂപയില്‍ നിന്ന് 312 കോടി രൂപയായി കുറഞ്ഞു. ഏപ്രില്‍-നവംബര്‍ കാലയളവില്‍ തമിഴ്നാടിന്റെ മൂല്യം 11 ശതമാനം ഇടിഞ്ഞ് 18,287 കോടി രൂപയായും നവംബറില്‍ 48 ശതമാനം കുറഞ്ഞ് 2,126 കോടി രൂപയായും എത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ മാസം ആദ്യം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാനങ്ങളോട് ബജറ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മുഖ്യധാര മൂലധന ചെലവ് ആസൂത്രണം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. 2022 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ സംസ്ഥാനങ്ങളുടെ മൂലധന ചെലവ് 0.9 ശതമാനം മാത്രമാണ് വളര്‍ന്നത്, ഇത് വര്‍ഷത്തിന്റെ അവസാന പകുതിയില്‍ ചെലവ് ബാക്ക്-ലോഡ് ചെയ്യാനുള്ള പ്രവണതയെ ഭാഗികമായി പ്രതിഫലിപ്പിക്കുന്നുവെന്ന് ആര്‍ബിഐ പറഞ്ഞു.

കൂടുതല്‍ വായിക്കാന്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Budget signal from states for fm capital spending gets boost