scorecardresearch

ലോകസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വഴി: ജാതി സെൻസസ് വിഷയത്തിൽ മൗനം വെടിഞ്ഞ് ബിജെപി

ബി ജെ പിയുടെ സമീപകാല യോഗത്തിൽ ഒബിസി നേതാക്കളോട് അതത് വിഭാഗങ്ങൾക്കിടയിലെ പ്രചാരണത്തിന്റെ സ്വാധീനവും സംസ്ഥാന തലത്തിൽ ജാതി സെൻസെസ് ആവശ്യവും വിലയിരുത്താൻ പറഞ്ഞതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു

ബി ജെ പിയുടെ സമീപകാല യോഗത്തിൽ ഒബിസി നേതാക്കളോട് അതത് വിഭാഗങ്ങൾക്കിടയിലെ പ്രചാരണത്തിന്റെ സ്വാധീനവും സംസ്ഥാന തലത്തിൽ ജാതി സെൻസെസ് ആവശ്യവും വിലയിരുത്താൻ പറഞ്ഞതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു

author-image
Liz Mathew
New Update
amit shah, tripura

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കൗണ്ട്‌ഡൗൺ ആരംഭിക്കുമ്പോൾ, ജാതി സെൻസസ് എന്ന പ്രതിപക്ഷത്തിന്റെ സംയുക്ത ആവശ്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന പരസ്യമായ നിലപാട് അവഗണിച്ച്, ഒബിസി വോട്ടുകളിൽ പിടിമുറുക്കാനുള്ള നീക്കങ്ങൾ ബി ജെ പി ആരംഭിച്ചിട്ടുണ്ട്

"ജാതി സെൻസസിനെ ബിജെപി ഒരിക്കലും എതിർത്തിട്ടില്ല, എന്നാൽ ശ്രദ്ധാപൂർവ്വം ആലോചിച്ച് തീരുമാനങ്ങൾ എടുക്കണം." എന്ന്  തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിൽ നവംബർ രണ്ടിന്,  മാധ്യമങ്ങളോട് സംസാരിക്കുമ്പോൾകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു:

Advertisment

ഇതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ഡൽഹിയിൽ കുറഞ്ഞത് 10 സംസ്ഥാനങ്ങളിൽ നിന്നുള്ള ഉന്നത ഒബിസി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു, അർദ്ധരാത്രി വരെ നീണ്ട ചർച്ചകളിൽ, സമുദായങ്ങൾക്കിടയിൽ ബിജെപിയുടെ പിന്തുണ നിലനിർത്താനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും യോഗത്തിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.

ഒക്‌ടോബർ 28-ന് ഒബിസി നേതാവായ നയാബ് സിങ് സൈനിയെ ബി.ജെ.പി ഹരിയാന പ്രസിഡന്റായി നിയമിച്ചു. സ്വാധീനമുള്ള ജാട്ട് സമുദായത്തിൽപ്പെട്ട ഓം പ്രകാശ് ധൻകറിനെ മാറ്റിയാണ് സൈനിയെ നിയമിച്ചത്.

തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നേതാവിനെ ബിജെപി മുഖ്യമന്ത്രിയാക്കുമെന്ന് ഷാ ഒക്ടോബർ 27ന് തെലങ്കാനയിൽ പ്രഖ്യാപിച്ചു. നവംബർ 30ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കാൻ സംസ്ഥാനത്തെ എല്ലാ ഒബിസി നേതാക്കളോടും ബിജെപി പറഞ്ഞതായി തെലങ്കാന മുൻ പ്രസിഡന്റ് ബന്ദി സഞ്ജയ് കുമാർ ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisment

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കൗണ്ട്‌ഡൗൺ ആരംഭിക്കുമ്പോൾ, ജാതി സെൻസസ് എന്ന പ്രതിപക്ഷത്തിന്റെ സംയുക്ത ആവശ്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന പരസ്യമായ നിലപാട് അവഗണിച്ച്, ഒബിസി വോട്ടുകളിൽ പിടിമുറുക്കാനുള്ള നീക്കങ്ങൾ ബി ജെ പി ആരംഭിച്ചിട്ടുണ്ട്.

ജാതി സെൻസസ് വിഷയത്തിൽ ബി ജെ പിയുടെ നിലപാടിൽ നിന്നുള്ള മാറ്റമായിരുന്നു അമിത ഷായുടെ പ്രസ്താവന, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ വിഷയത്തിൽ  പ്രതിജ്ഞാബദ്ധരാകാതിരിക്കാൻ ബി ജെ പി  ശ്രദ്ധിച്ചു. ഒബിസി വോട്ട് അടിത്തറയുള്ള സ്വന്തം സഖ്യകക്ഷികൾ ജാതി സെൻസസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടും ഈ വിഷയത്തിൽ ബി ജെ പി അകന്നുനിൽക്കുകയായിരുന്നു. അത്തരമൊരു കണക്ക്, എല്ലാറ്റിനുമുപരിയായി, ഒബിസി കണക്ക്  നിലവിൽ അർഹതപ്പെട്ട സംവരണത്തിന്റെ വിഹിതത്തേക്കാൾ വളരെ ഉയർന്നതായിരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

അടുത്തിടെ നടന്ന ബിഹാർ ജാതി സർവേ ഈ അന്തരത്തിന്റെ സൂചനയാണ്, സംസ്ഥാനത്തെ ഒബിസി ജനസംഖ്യ 63.1% ആണ്.

ജാതി സെൻസസ്, അതിന്റെ സൂക്ഷ്മമായ ജാതി സന്തുലിതാവസ്ഥയെ തകർത്ത്, മറ്റ് നിഷ്‌ക്രിയ ക്വാട്ടയ്ക്ക് വേണ്ടിയുള്ള  ചോദ്യമുയർത്തുന്നതിനൊപ്പം , കലഹങ്ങൾക്ക്  കാരണമാകുമെന്ന് കണക്കാക്കി  കേന്ദ്രത്തിലെ ബിജെപി സർക്കാർ ജാഗ്രത പുലർത്തുന്നു. അതേസമയം, വിഷയത്തിൽ പാർട്ടിക്ക് മൗനം തുടരാനാവില്ലെന്ന് ബിജെപി നേതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ വിഷയത്തെ അടിസ്ഥാനമാക്കി പ്രതിപക്ഷം ബിജെപി വിരുദ്ധ പ്രചാരണം എങ്ങനെ കെട്ടിപ്പടുക്കുന്നു എന്നത് കണക്കിലെടുക്കുമ്പോൾ ഈ നിശബ്ദത കൂടുതൽ ഭയാനകമാണ്. 'ജിത്‌നി ആബാദി, ഉത്‌ന ഹഖ്' (സംഖ്യാബലത്തിനനുസരിച്ചുള്ള അവകാശങ്ങൾ) എന്ന മുദ്രാവാക്യത്തിലൂടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ “ഒബിസി വിഭാഗങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിലെ ചാമ്പ്യൻ” ആയി അറിയാതെ ഉയർന്നുവരുമെന്ന് ചിലർ തുറന്നു പറയുന്നു.

വനിതാ സംവരണത്തിനുള്ളിൽ ഒബിസി ക്വാട്ട വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും നിരവധി ബിജെപി നേതാക്കളും ആകാംക്ഷയോടെ വീക്ഷിക്കുന്നു. നിയമം പാസാക്കിയതിലെ ബിജെപി സർക്കാരിന്റെ നേട്ടത്തിലെ ശോഭ ഇത് ഒരു പരിധിവരെ കെടുത്തി.

വെള്ളിയാഴ്ച നടന്ന ഒബിസി നേതാക്കളുടെ യോഗത്തിൽ ബിജെപി ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങളിലൊന്ന് പ്രതിപക്ഷ പ്രചാരണത്തിന്റെ ഫലവും  സംസ്ഥാന തലത്തിൽ ജാതി എണ്ണത്തിനുള്ള ആവശ്യവും വിലയിരുത്താനായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ചില സംസ്ഥാന നേതാക്കൾ, പ്രത്യേകിച്ച് ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവർ, ഭരണവിരുദ്ധത കാരണം ദുർബലമായ സാഹചര്യത്തിൽ, ബിജെപിയുടെ ഒബിസി വോട്ട് അടിത്തറയിൽ വിള്ളലുകൾ സൃഷ്ടിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ചതായി അറിയുന്നു.

2014-ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം, നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കീഴിലുള്ള ബി ജെ പി പിന്നാക്ക സമുദായങ്ങളെ ആകർഷിച്ചു, അവരിൽ നിന്ന് കൂടുതൽ ആളുകളെ സ്ഥാനാർത്ഥികളാക്കിയും അവരെ മന്ത്രിസ്ഥാനങ്ങളിലും പാർട്ടി സ്ഥാനങ്ങളിലും  ഉൾപ്പെടുത്തുകയും ചെയ്തു.

ബിജെപി നേതാക്കൾ പറയുന്നതനുസരിച്ച്, നിലവിലെ ലോകസഭയിൽ ഒബി സി വിഭാഗത്തിൽപ്പെട്ട 113 പേരും പട്ടികജാതി (എസ്‌സി)വിഭാഗത്തിൽപ്പെട്ട 53, പട്ടികവർഗ (എസ്ടി) വിഭാഗത്തിൽപ്പെട്ട 43  എംപിമാരും ബി ജെ പി യെ  പ്രതിനിധീകരിക്കുന്നു, ഇത് മൊത്തം എംപിമാരിൽ 70% വരും. വർഷങ്ങളായി ബ്രാഹ്മണ-ബനിയ പാർട്ടിയെന്ന ബി.ജെ.പിയെ കുറിച്ചുള്ള അഭിപ്രായത്തിൽ നിന്ന് വളരെ അകലെയാണ് ഇത്.

സി എസ്  ഡി എസ് - ലോക നീതി (CSDS-Lokniti)യുടെ  ഡാറ്റാ വിശകലനം അനുസരിച്ച്, ഒബിസി വോട്ടുകൾക്കിടയിൽ ബിജെപിയുടെ വിഹിതം 1996-ൽ 19% ആയിരുന്നത് അടുത്ത തിരഞ്ഞെടുപ്പിൽ 23% ആയി ഉയർന്നു, 2009-ൽ 22% ആയി കുറഞ്ഞു, എന്നാൽ 2014-ൽ 34% ആയി കുതിച്ചുയർന്നു. 2019-ൽ 15%. 1996-ൽ 25% ഒ.ബി.സി വോട്ടുകൾ നേടിയ കോൺഗ്രസിന് 2019-ൽ വെറും 15% മാത്രമാണ് ഈ വിഭാഗങ്ങളിൽ നിന്നും ലഭിച്ച വോട്ട്. 

Indian National Congress Bihar Bjp Caste

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: