/indian-express-malayalam/media/media_files/uploads/2019/05/nadda-0521_hah-003.jpg)
ന്യൂഡൽഹി: മോദി സർക്കാരിൽ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി അധ്യക്ഷൻ അമിത് ഷാ ധനമന്ത്രിയായേക്കുമെന്നു റിപ്പോർട്ട്. മുന്‍ കേന്ദ്ര മന്ത്രി ജെ.പി.നദ്ദയുടെ പേരാണ് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
മന്ത്രിമാരാകാന്‍ ക്ഷണം ലഭിച്ചവരില്‍ കഴിഞ്ഞ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി.നദ്ദയുടെ പേരില്ലാതിരുന്നതോടെ പാര്‍ട്ടി നേതൃപദവിയിലേക്ക് അദ്ദേഹത്തെയാണ് പരിഗണിക്കുന്നതെന്ന സൂചനയും ശക്തമായി. അമിത് ഷാ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവായ ജെ.പി.നദ്ദ. ഇത്തവണ ഉത്തര്‍പ്രദേശിന്റെ ചുമതലയായിരുന്നു നദ്ദക്ക്.
എസ്‌പി-ബിഎസ്‌പി സഖ്യമുയര്‍ത്തിയ വെല്ലുവിളിയെ മറികടന്ന് കഴിഞ്ഞ തവണത്തേതിന് തുല്യമായ തിളക്കമുള്ള വിജയം ബിജെപിക്ക് സമ്മാനിക്കുന്നതില്‍ നദ്ദയുടെ തന്ത്രങ്ങള്‍ക്കും പങ്കുണ്ട്. നദ്ദയുള്‍പ്പെടെ ആര് അധ്യക്ഷ പദത്തിലേക്ക് വന്നാലും പാര്‍ട്ടി കാര്യങ്ങളില്‍ അമിത് ഷായുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനങ്ങള്‍. ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പുകളാണ് ജെ.പി.നദ്ദയുടെ മുന്നിലെ ആദ്യ വെല്ലുവിളികള്‍.
കഴിഞ്ഞ മോദി സർക്കാരിൽ അരുണ്‍ ജെയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ധനകാര്യം. ജെയ്റ്റ്‌ലി ചികിത്സയ്ക്കായി പോയ കാലയളവിൽ പിയൂഷ് ഗോയൽ ഈ വകുപ്പ് കൈകാര്യം ചെയ്തു. പ്രധാനമന്ത്രി മോദിക്കും രാജ്നാഥ് സിങ്ങിനും പിന്നിൽ മൂന്നാമനാണ് ഇപ്പോൾ പാർട്ടിയിലെ അന്തിമവാക്കായിരുന്ന അമിത് ഷാ.ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മോദിയെക്കാളേറെ ഭൂരിപക്ഷം ലഭിച്ചിട്ടും നേതാവിന് പിന്നിലൊതുങ്ങാൻ മാത്രം താത്പര്യപ്പെട്ട ഷായുടെ കൗടില്യ ബുദ്ധി തന്നെയാണ് മോദിയുടെ കരുനീക്ക വിജയങ്ങൾക്ക് ആധാരമെന്നും വിലയിരുത്തപ്പെടുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.