scorecardresearch

ബാബ്റി മസ്‍ജിദ് ഗൂഢാലോചന; കേസില്‍ നിന്ന് അഡ്വാനിയെ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി

ബി.ജെ.പിയിലെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ അടക്കമുള്ളവർക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം ലക്നോയിലെ വിചാരണ കോടതി ഒഴിവാക്കിയിരുന്നു

ബി.ജെ.പിയിലെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ അടക്കമുള്ളവർക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം ലക്നോയിലെ വിചാരണ കോടതി ഒഴിവാക്കിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ബാബറി മസ്ജിദ് കേസ്: അദ്വാനി അടക്കമുള്ളവ​രുടെ വിചാരണയിൽ സുപ്രീംകോടതി വിധി നാളെ

ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് ഗൂഢാലോചന കേസില്‍ ബിജെപി മുൻ ദേശീയ അധ്യക്ഷൻ എൽ.കെ.അഡ്വാനിയെയും മറ്റുള്ളവരെയും സാങ്കേതികതയുടെ പേരിൽ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണ വൈകുന്നതില്‍ കോടതി അതൃപ്തിയും അറിയിച്ചു.

Advertisment

ബിജെപിയിലെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ അടക്കമുള്ളവർക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം ലക്നോയിലെ വിചാരണ കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നല്‍കിയ അപ്പീലിലാണ് കോടതിയുടെ പരാമർശം.

1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത്. ഈ സംഭവത്തിൽ മസ്ജിദ് തകര്‍ത്ത കർസേവകർക്കെതിരെയും ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അഡ്വാനി അടക്കം 20 പേർക്കെതിരെയും രണ്ട് കേസുകളാണ് സിബിഐ റജിസ്റ്റർ ചെയ്തത്. മരണപ്പെട്ടതിനെ തുടർന്ന് ഗൂഢാലോചന കേസ് പ്രതിസ്ഥാനത്ത് നിന്ന് ശിവസേന നേതാവ് ബാൽ താക്കറയെ കോടതി ഒഴിവാക്കിയിരുന്നു.

മാർച്ച് 22നാണ് അഡ്വാനി അടക്കമുള്ളവർക്കെതിരായ കേസിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുക. കേസിൽ പ്രതി ചേർക്കപ്പെട്ടാൽ അഡ്വാനി അടക്കമുള്ളവർ വിചാരണ നേരിടേണ്ടിവരും.

Advertisment
Lk Advani Babri Masjid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: