scorecardresearch
Latest News

ഗതാതഗതം തടസപ്പെടുത്തി: എസ്പി എംഎല്‍എയ്ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

കേസിലെ മറ്റ് ഏഴ് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു

Azam-Son-2col-1

ലക്‌നൗ: ഗതാഗതം തടസപ്പെടുത്തിയതിന് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബ്ദുള്ള അസമിനും പിതാവും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അസംഖാനും രണ്ട് വര്‍ഷം തടവ്. 15 വര്‍ഷം പഴക്കമുള്ള കേസില്‍ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഇതേതുടര്‍ന്ന് അബ്ദുള്ള അസമിന് യുപി നിയമസഭാ അംഗത്വം നഷ്ടമായേക്കും. മൊറാദാബാദില്‍ പരിശോധനയ്ക്കായി ഇവരുടെ വാഹനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെടുത്തിയുള്ള പ്രതിഷേധം അരങ്ങേറുകയായിരന്നു.

2008 ജനുവരി ഒന്നിന് രാംപൂര്‍ ജില്ലയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് ജവാന്‍മാരുടെയും ഒരു റിക്ഷാക്കാരന്റെയും ജീവന്‍ അപഹരിച്ച സംഭവത്തിന് ഒരു ദിവസത്തിന് ശേഷമാണ് രണ്ട് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. രാംപൂരിലെ സുവാറില്‍ നിന്നുള്ള എംഎല്‍എയാണ് അബ്ദുള്ള അസം. 2013ലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുസാഫര്‍നഗറിലെ പ്രാദേശിക കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബിജെപി എംഎല്‍എ വിക്രം സൈനിക്ക് യുപി നിയമസഭാ അംഗത്വം നഷ്ടമായിരുന്നു.

തിങ്കളാഴ്ച അബ്ദുല്ല അസമും അസം ഖാനും മൊറാദാബാദിലെ പ്രത്യേക എംപി/എംഎല്‍എ കോടതിയില്‍ ഹാജരായി. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സ്മിത ഗോസ്വാമിയാണ് അസം ഖാനും മകന്‍ അബ്ദുള്ളയ്ക്കും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. 3000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ അസം ഖാനും മകനും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അത് കോടതി അനുവദിച്ചു. ആവശ്യമായ ജാമ്യം സമര്‍പ്പിച്ചതിന് ശേഷമാണ് അവരെ വിട്ടയച്ചത്, മൊറാദാബാദിലെ ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ (ഡിജിസി) നിതിന്‍ ഗുപ്ത പറഞ്ഞു.ഐപിസി സെക്ഷന്‍ 341 (തെറ്റായ നിയന്ത്രണം), 353 (പൊതു ഉദ്യോഗസ്ഥനെ തന്റെ ചുമതലയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), ക്രിമിനല്‍ നിയമ (ഭേദഗതി) ആക്റ്റ് എന്നിവ പ്രകാരമാണ് കോടതി ഇരുവരെയും ശിക്ഷിച്ചതെന്ന് നിതിന്‍ ഗുപ്ത പറഞ്ഞു.

കേസിലെ മറ്റ് ഏഴ് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടതായി മറ്റൊരു സര്‍ക്കാര്‍ അഭിഭാഷകന്‍ മോഹന്‍ലാല്‍ വിഷ്ണോയി പറഞ്ഞു. അംറോഹയില്‍ നിന്നുള്ള എസ്പി എംഎല്‍എ, മെഹബൂബ് അലി, മുന്‍ എംഎല്‍എമാരായ ഹഖി ഇക്രം ഖുറേഷി, നൈം-ഉല്‍-ഹസന്‍ എന്നിവരും അവരില്‍ ഉള്‍പ്പെടുന്നു. എട്ട് പ്രോസിക്യൂഷന്‍ സാക്ഷികളെയും 17 പ്രതിഭാഗം സാക്ഷികളെയും കോടതി വിസ്തരിച്ചു.

2008 ജനുവരി 2 ന്, മൊറാദാബാദ് ജില്ലയിലെ ഛജ്ലെറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അബ്ദുല്ല അസമും അസം ഖാനും സഞ്ചരിച്ചിരുന്ന കാറില്‍ ജനാലകളില്‍ കറുത്ത നിറമുള്ള ഫിലിം വെച്ചതിന് തടഞ്ഞിതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ അരങ്ങേറുകയായിരന്നു. മുതലുള്ളതാണ്. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും കാര്‍ ഓടിച്ചിരുന്ന അബ്ദുള്ള അസമിന് നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇത് വാക്കുതര്‍ക്കത്തിലേക്ക് നയിച്ചു, തുടര്‍ന്ന് പിന്നില്‍ ഇരുന്ന അസം ഖാന്‍ പുറത്തിറങ്ങി, തര്‍ക്കം രൂക്ഷമായി, പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന്, നിരവധി എസ്പി അംഗങ്ങള്‍ സ്ഥലത്ത് എത്തുകയും റോഡ് ഉപരോധിക്കുന്നതിനിടെ പോലീസിനെതിരെ പ്രതിഷേധിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

യുപി മുന്‍ മന്ത്രി അസം ഖാന്‍ ശിക്ഷിക്കപ്പെട്ട രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ രജിസ്റ്റര്‍ ചെയ്ത വിദ്വേഷ പ്രസംഗ കേസില്‍ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. 2017ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം അസംഖാനെതിരെ 83 കേസുകളും അബ്ദുള്ള അസമിനെതിരെ 41 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭൂമി കൈയേറ്റം, വഞ്ചന, ക്രിമിനല്‍ അതിക്രമം തുടങ്ങി വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് യുപി പൊലീസ് രേഖകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Azams son gets 2 yr jail for blocking traffic 15 yrs ago set to lose mla post