scorecardresearch

അയോധ്യയില്‍ ആശങ്ക: 2 ലക്ഷം ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ നാളെ സംഘടിക്കും

രാമക്ഷേത്രം പണിയുന്നതിനെ എതിര്‍ക്കുന്നവര്‍ രാജ്യത്ത് സമാധാനത്തോടെ നടക്കില്ലെന്ന് ശിവസേന

രാമക്ഷേത്രം പണിയുന്നതിനെ എതിര്‍ക്കുന്നവര്‍ രാജ്യത്ത് സമാധാനത്തോടെ നടക്കില്ലെന്ന് ശിവസേന

author-image
WebDesk
New Update
രാമന് വേണ്ടി ആളൊരുക്കം; അയോധ്യയില്‍ എത്തുന്നത് 1992നേക്കാളും വലിയ ജനക്കൂട്ടം

ന്യൂഡൽഹി: അയോധ്യയെ പിരിമുറുക്കത്തിലാക്കി രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് ഞായറാഴ്‍ച്ച ഹിന്ദുത്വ സംഘടനകളുടെ പരിപാടികള്‍. ശിവസേന നേതാവ് ഉദ്ദവ് താക്കറെ നയിക്കുന്ന സമ്മേളനവും വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനവും ആണ് ഞായറാഴ്ച്ച നടക്കുന്നത്. രണ്ട് ലക്ഷത്തിലധികം പേര്‍ എത്തുമെന്നാണ് സംഘടനകള്‍ പറയുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉദ്ദവ് താക്കറെ എത്തുന്നത്. രാമജന്മഭൂമിയില്‍ പ്രാര്‍ത്ഥിക്കുന്ന അദ്ദേഹം സ്ഥലത്തെ സന്ന്യാസിമാരും ജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി അഭിപ്രായ സ്വരൂപണം നടത്തും.

Advertisment

പൂനെയിലെ ശിവ്നെരിയില്‍ നിന്നും എടുത്ത മണ്ണ് അദ്ദേഹം സന്ന്യാസിമാര്‍ക്ക് കൈമാറും. രാമക്ഷേത്രം പണിയുന്നതിനെ എതിര്‍ക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റൗത്ത് വ്യക്തമാക്കിയിരുന്നു. 'രാഷ്ട്രപതി ഭവന്‍ മുതല്‍ ഉത്തര്‍പ്രദേശ് വരെ ബിജെപി സര്‍ക്കാര്‍ ആണുളളത്. വേറെ എന്താ നമുക്ക് വേണ്ടത്. രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവര്‍ പിന്നെ രാജ്യത്ത് ചുമ്മാ അങ്ങനെ നടക്കാമെന്ന് കരുതണ്ട,' സഞ്ജയ് റൗത്ത് പറഞ്ഞു.

അയോധ്യയില്‍ നാളെ നടക്കുന്ന വലിയ സമ്മേളനം വിഎച്ച്പിയുടെ 'ധര്‍മ്മ സന്‍സാദ്' തന്നെയാണ്. 1992 ശേഷം രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്ന സന്ന്യാസിമാരുടേയും ജനങ്ങളുടേയും ഏറ്റവും വലിയ സമ്മേളനമാണ് ഇതെന്നാണ് വിഎച്ച്പി പറയുന്നത്. രാമക്ഷേത്രം എങ്ങനെ നിര്‍മ്മിക്കാം എന്ന കൂടിയാലോചനകള്‍ക്ക് വേണ്ടിയാണ് സമ്മേളനമെന്നാണ് സംഘടന പറയുന്നത്. പരിപാടിക്കായി കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ഉടനീളം വിഎച്ച്പി ബൈക്ക് റാലികളും മറ്റും നടത്തി പിന്തുണ തേടുന്നുണ്ട്.

ശീതകാല പാർലമെന്റ് സമ്മേളനം അടുത്ത മാസം 11ന് തുടങ്ങാനിരിക്കേ, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് കോടതി നടപടികളെ മറികടക്കുന്നവിധം ബിൽ കൊണ്ടുവരാൻ കരുനീക്കം നടക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ക്ഷേത്രനിർമാണത്തിന് കളമൊരുക്കാനോ, ചർച്ച സജീവമാക്കാനോ ഉള്ള പിന്നാമ്പുറ നീക്കമാണ് ബിൽ.

Advertisment

യു.പിയിലെ ബി.ജെ.പി എം.പി. രവീന്ദ്ര കുശ്വാഹ ഇതിന്റെ വ്യക്തമായ സൂചന നൽകി. രാമക്ഷേത്ര ബിൽ ശീതകാല പാർലമെന്റ് സമ്മേളനത്തിൽ മോദിസർക്കാർ കൊണ്ടുവരുമെന്ന് അദ്ദേഹം യു.പിയിലെ ബലിയയിൽ വാർത്താലേഖകരോട് പറഞ്ഞു. എൻ.ഡി.എ സഖ്യത്തിന് കേവല ഭൂരിപക്ഷമുള്ള ലോക്സഭയിൽ ബിൽ പാസാക്കാൻ പ്രയാസമില്ലെങ്കിലും പ്രതിപക്ഷത്തിന് മേൽക്കോയ്മയുള്ള രാജ്യസഭയിൽ അതു പാസാക്കാൻ കഴിയുമോ എന്ന് സംശയമാണ്. അങ്ങനെ പാസാകാതെ വന്നാൽ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുമെന്നും രവീന്ദ്ര കുശ്വാഹ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് രാമക്ഷേത്രം നിർമിക്കാനുള്ള ഊർജിത ശ്രമം നടക്കുന്നതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Bjp Ayodhya Land Dispute

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: