/indian-express-malayalam/media/media_files/2025/04/30/wuoN0a1QwANBRBKz6lrk.jpg)
Source: Freepik
കൊൽക്കത്ത: കൊൽക്കത്തയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. മിക്കവരും ശ്വാസംമുട്ടിയാണ് മരിച്ചത്. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ ഒരാളും മരിച്ചിട്ടുണ്ട്.
ബുറാബസാർ പ്രദേശത്തെ മദൻമോഹൻ സ്ട്രീറ്റിലുള്ള ഋതുരാജ് ഹോട്ടലിൽ ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് തീപിടിത്തമുണ്ടായത്. രാത്രി ഒരു മണിയോടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
തീ പൂർണമായും അണച്ചതിനു ശേഷമാണ് അഗ്നിശമന സേനാംഗങ്ങൾക്കും ദുരന്ത നിവാരണ സേനയ്ക്കും ആറുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് എത്താൻ കഴിഞ്ഞത്. അവിടെയാണ് 13 മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read More
- തിരിച്ചടിയുടെ സമയവും രീതിയും സൈന്യത്തിനു തീരുമാനിക്കാം; പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി
- പഹൽഗാം ഭീകരാക്രമണം: സുരക്ഷാ സേന ഭീകരർക്ക് തൊട്ടരികെയെന്ന് വിവരം
- പഹൽഗാം ഭീകരാക്രമണം; മരത്തിന് മുകളിലിരുന്ന് കണ്ടയാൾ പ്രധാന സാക്ഷി
- 1990 ലെ കസ്റ്റഡി മരണക്കേസ്: സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us