scorecardresearch

കുടിയേറ്റ നിയമം ആദ്യമായി പ്രയോഗിച്ച് അസം; അഞ്ച് പേർക്ക് രാജ്യം വിടാൻ നിർദേശം

രണ്ട് പതിറ്റാണ്ട് മുൻപാണ് ഈ കുടുംബം ഗ്രാമത്തിലെത്തിയതെന്നാണ് നാട്ടുകാരുടെ മൊഴി. ഇവർ ആരാണെന്നോ എവിടെ നിന്ന് വന്നുവെന്നോ നാട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നുമാണ് നാട്ടുകാരുടെ മൊഴി

രണ്ട് പതിറ്റാണ്ട് മുൻപാണ് ഈ കുടുംബം ഗ്രാമത്തിലെത്തിയതെന്നാണ് നാട്ടുകാരുടെ മൊഴി. ഇവർ ആരാണെന്നോ എവിടെ നിന്ന് വന്നുവെന്നോ നാട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നുമാണ് നാട്ടുകാരുടെ മൊഴി

author-image
WebDesk
New Update
For tribunal

കുടിയേറ്റ നിയമം ആദ്യമായി പ്രയോഗിച്ച് അസം

ദിസ്പുർ: കുടിയേറ്റക്കാരെ പുറത്താക്കുന്നതിന് വേണ്ടിയുള്ള 1950-ലെ കുടിയേറ്റ നിയമം ആദ്യമായി ഉപയോഗിച്ച് അസം സർക്കാർ. ഇന്ത്യൻ പൗരന്മാരല്ലെന്ന് ട്രൈബ്യൂണൽ വിധിച്ച അഞ്ച് പേരോട് ഉടൻ രാജ്യം വിടാൻ അസമിലെ സോണിത്പുർ ജില്ലാ ഭരണകൂടം നിർദേശം നൽകി. 

Advertisment

Also Read:ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ല; ഫെഡറൽ തത്വങ്ങൾ പാലിക്കപ്പെടണം: സുപ്രീം കോടതി

അതേസമയം അഞ്ച് പേരും ഒരു വർഷമായി താമസമില്ലെന്നാണ് ഇവരുടെ അയൽവാസികൾ പൊലീസിനും അധികൃതർക്കും മൊഴി നൽകിയത്. ഇവർ ഒളിവിൽ പോയിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Also Read:പത്താമൂഴത്തിൽ നിതീഷ് കുമാർ; ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Advertisment

സോണിത്പൂർ ജില്ലയിലെ ധോബോകട്ട ഗ്രാമത്തിൽ താമസിച്ചിരുന്ന നാല് സ്ത്രീകളും ഒരു പുരുഷനും ഇന്ത്യാക്കാരല്ലെന്നാണ് ട്രൈബ്യൂണൽ വിധി. ഇതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർ ആനന്ദ കുമാർ ദാസ് ഒപ്പിട്ട ഉത്തരവുകൾ പ്രകാരം, സോണിത്പൂരിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ നമ്പർ 2 ലേക്ക് ഇവർക്കെതിരായ കേസുകൾ റഫർ ചെയ്തിരുന്നു. ഇവർ വിദേശികളെന്നാണ് ഈ വർഷം ട്രൈബ്യൂണൽ വിധിച്ചത്.

ഈ ഉത്തരവ് നടപ്പാക്കാനാണ് ഇവർക്ക് രാജ്യം വിടാനുള്ള നോട്ടീസ് നൽകിയത്. അതേസമയം നടപടി നേരിടുന്ന അഞ്ച് പേരും പ്രദേശത്ത്് ഇപ്പോൾ താമസിക്കുന്നില്ലെന്നാണ് അയൽവാസികൾ പോലീസിനോട് പറയുന്നത്. ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ തങ്ങൾക്ക് അറിയില്ലെന്നും ഗ്രാമവാസികൾ പോലീസിന് നൽകിയ മൊഴി.

Also Read:ഡൽഹി സ്‌ഫോടനം; വിദേശ സഹായം ലഭിച്ചെന്ന് കണ്ടെത്തൽ, അക്കൗണ്ടുകൾ മരവിപ്പിച്ചു

ഉത്തരവ് നടപ്പാക്കാനായി പോലീസ് ഗ്രാമത്തിലെത്തിയെങ്കിലും അഞ്ച് പേരെയും കണ്ടെത്താനായില്ല. ഇതേ തുടർന്ന് പ്രദേശവാസികളോട് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ പോലീസ് തിരക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് മുൻപാണ് ഈ കുടുംബം ഗ്രാമത്തിലെത്തിയതെന്നാണ് നാട്ടുകാരുടെ മൊഴി. ഇവർ ആരാണെന്നോ എവിടെ നിന്ന് വന്നുവെന്നോ നാട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നുമാണ് നാട്ടുകാരുടെ മൊഴി.

Read More:ഡൽഹിയിൽ സ്‌കൂൾ കായിക മത്സരങ്ങൾ വിലക്കി സുപ്രീം കോടതി; നടപടി വായുമലീനികരണത്തിന്റെ പശ്ചാത്തലത്തിൽ

Assam Migrants

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: