ഇന്ത്യൻ സൈന്യത്തിൽ 30 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച പട്ടാളക്കാരനോട് പൗരത്വം തെളിയിക്കാൻ ആസാം പൊലീസ് ആവശ്യപ്പെട്ടതായി പരാതി. ജൂനിയർ കമ്മിഷന്റ് ഓഫീസറായി വിരമിച്ച അസ്മൽ ഹഖിനോടാണ് ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആസാം പൊലീസ് ആവശ്യപ്പെട്ടത്.
2016 സെപ്തംബർ 30 ന് വിരമിച്ച വിമുക്തഭടനായ അസ്മൽ ഹഖ് ഒരു വീഡിയോ വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആസാം പൊലീസ് കൈമാറിയ നോട്ടീസിൽ വിദേശികളുടെ ട്രിബ്യൂണലിൽ പൗരത്വം തെളിയിക്കുന്ന രേഖകളുമായി ഹാജരാകണമെന്നാണ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
വോട്ടർ പട്ടികയിൽ സംശയിക്കപ്പെടുന്ന ആളുകളുടെ പട്ടികയിലാണ് മൂന്ന് പതിറ്റാണ്ട് ഇന്ത്യൻ സൈന്യത്തെ സേവിച്ച പട്ടാളക്കാരന്റെ പേരും ഉൾപ്പെടുത്തിയത്. ഒക്ടോബർ 13 നാണ് ഇദ്ദേഹത്തോട് ട്രൈബ്യൂണലിന് മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമാണ് ഇദ്ദേഹത്തെ ജൂനിയർ കമ്മിഷന്റ് ഓഫീസറായി നിയമിച്ചത്. നോട്ടീസ് ലഭിക്കാൻ വൈകിയതിനാൽ ട്രിബ്യൂണലിൽ ഹാജരാകാൻ ആവശ്യപ്പെട്ട ആദ്യ തീയ്യതി കഴിഞ്ഞതായി ഇദ്ദേഹം പറഞ്ഞു. “അടുത്ത തീയ്യതി ഒക്ടബർ 13 നാണ്. മുൻപ് 2012 ലും എനിക്ക് ഇതേ നോട്ടീസ് ലഭിച്ചിരുന്നു. അന്ന് ഞാൻ സൈന്യത്തിൽ ജോലി ചെയ്യുകയായിരുന്നു. എല്ലാ രേഖകളും ഹാജരാക്കിയതുമാണ്”, ഹഖ് പറഞ്ഞു.
AzmalHaque was born in Kamrup dist in 1968,his mother's name features in NRC1951.But AssamPolice says he came to India illegally after1971 pic.twitter.com/95DdsCsBxz
— Aman Wadud (@AmanWadud) September 30, 2017
The humiliation does not stop here. Azmal Haque's wife was earlier accused as illegal immigrant. Tribunal held her an Indian citizen. pic.twitter.com/mbsGHnXSWL
— Aman Wadud (@AmanWadud) September 30, 2017
AzmalHaque was appointd as JuniorComOfficer by President APJ AbdulKalam. ForeignersTribunal issued him notice to prove citizenship @adgpi pic.twitter.com/rXGHlwc2K1
— Aman Wadud (@AmanWadud) September 30, 2017