/indian-express-malayalam/media/media_files/uploads/2023/08/congress-1.jpg)
ബിജെപി ആരോപണത്തെ എതിര്‍ത്തു,സച്ചിനെ പിന്തുണച്ചു; അശോക് ഗെഹ്ലോട്ടിന്റെ നീക്കത്തിന് പിന്നില്‍?
ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിന്റെ പിതാവിനെതിരെ ബിജെപി ഉയര്‍ത്തിയ ആരോപണത്തെ എതിര്‍ത്ത് സച്ചിനെ പിന്തുണച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ രാജ്‌സസ്ഥാനില്‍ സച്ചിന്‍- ഗെലോട്ട് തര്‍ക്കത്തിന് അവസാനമാകുമോയെന്ന് ഉറ്റുനോക്കുകയാണ് പാര്‍ട്ടി.
മിസോറം തലസ്ഥാനമായ ഐസോളില്‍ 1966 മാര്‍ച്ച് 5നു ബോംബുകള്‍ വര്‍ഷിച്ചത് അന്നു വ്യോമസേനയില്‍ പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയും ആണെന്നായിരുന്നു ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയുടെ വാദം. എന്നാല്‍ ഈ ആരോപണം പൂര്‍ണമായും തെറ്റാണെന്നാണ് സച്ചിന്‍ പ്രതികരിച്ചത്. മാര്‍ച്ചില്‍ അല്ല, ഒക്ടോബറിലാണ് തന്റെ പിതാവ് രാജേഷ് പൈലറ്റ് വ്യോമ സേനയില്‍ ചേരുന്നതെന്നായിരുന്നു സച്ചില്‍ മറുപടി നല്‍കിയത്. 'വ്യോമസേനയുടെ പൈലറ്റ് എന്ന നിലയില്‍ തന്റെ പിതാവ് ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ട്. എന്നാലത് 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലായിരുന്നു. നിങ്ങള്‍ പറയുന്നതുപോലെ മിസോറാമിലല്ല, കിഴക്കന്‍ പാകിസ്താനിലായിരുന്നു അത്. 1966 മാര്‍ച്ച് അഞ്ചിനാണ് മിസോറാമില്‍ പിതാവ് ബോംബിട്ടതെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ 1966 ഒക്ടോബര്‍ 29 നാണ് പിതാവായ രാജേഷ് പൈലറ്റ് വ്യോമസേനയില്‍ ചേര്‍ന്നത്. അതിന്റെ സര്‍ട്ടിഫിക്കറ്റും ഇതിനോടൊപ്പം ചേര്‍ക്കുന്നു. സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തു.
ഇതിന് പിന്നാലെയാണ് സച്ചിനെ പിന്തുണച്ച് ഗെലോട്ട് രംഗത്ത് വന്നത്. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും തമ്മില്‍ അധികാരത്തര്‍ക്കവും ഭിന്നതയും നിലനില്‍ക്കവേയാണു സച്ചിന് ഗെലോട്ട് പിന്തുണ പ്രഖ്യാപിച്ചതെന്നതു ശ്രദ്ധേയമാണ്. ബി.ജെ.പിയുടെ ആരോപണം ഇന്ത്യന്‍ വ്യോമസേനയെ അപമാനിക്കലാണെന്ന് ഗെഹ്ലോട്ട് എക്‌സില്‍ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാവായിരുന്ന രാജേഷ് പൈലറ്റ് ഇന്ത്യന്‍ വ്യോമസേനയിലെ ധീരനായ പൈലറ്റായിരുന്നു. അദ്ദേഹത്തെ അപമാനിക്കുന്നതിലൂടെ ഇന്ത്യന്‍ വ്യോമസേനയുടെ ത്യാഗത്തെയാണ് ബി.ജെ.പി അധിക്ഷേപിക്കുന്നത്. രാജ്യം മുഴുവന്‍ ഇതിനെ അപലപിക്കണമെന്നും ഗെഹ്ലോട്ട് പറഞ്ഞു. 1966 മാര്‍ച്ചില്‍ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റ് ബോംബാക്രമണം നടത്തിയെന്ന് ഓഗസ്റ്റ് 13 ന് അവകാശപ്പെട്ട ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ഗെലോട്ട്.
ഈ സാഹചര്യത്തില്‍ ഉയരുന്ന ചോദ്യം കഴിഞ്ഞ വര്‍ഷം ഗെലോട്ട് 'ഗദ്ദര്‍' (രാജ്യദ്രോഹി) എന്ന് വിശേഷിപ്പിച്ച സച്ചിനെ പിന്തുണച്ച് ഗെലോട്ട് രംത്ത് വന്നത് എന്തിനാണ്? അവര്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഒന്നിലധികം ശ്രമങ്ങളിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ തിരിച്ചെത്താനുള്ള ഗെലോട്ടിന്റെ ശ്രമത്തിലേക്കും ഉത്തരം കണ്ടെത്താനാകും.
ഗെലോട്ട്-പൈലറ്റ് വഴക്ക് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സൗഹാര്‍ദ്ദപരമായി അവസാനിക്കുമെന്നതിന്റെ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കേസുകളില്‍ ഗെ്ലോട്ടിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് ഏപ്രിലില്‍ സച്ചിന്‍ പൈലറ്റ് ആരോപിച്ചിരുന്നു. പിന്നീട്, അദ്ദേഹം സ്വന്തം സര്‍ക്കാരിനെതിരെ ഒരു യാത്ര നടത്തുകയും രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുനഃസംഘടിപ്പിക്കുക, സര്‍ക്കാര്‍ പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നഷ്ടം സംഭവിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയുള്‍പ്പെടെ - തന്റെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി. ഗെലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. പേപ്പര്‍ ചോര്‍ച്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന പൈലറ്റിന്റെ ആവശ്യം 'ബൗദ്ധിക പാപ്പരത്തം' കാണിക്കുന്നുവെന്ന് ഗെലോട്ട് തിരിച്ചടിച്ചിരുന്നു.
എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം എല്ലാം മാറി, ബിജെപിയെ പരാജയപ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മികച്ച പ്രകടനം കോണ്‍ഗ്രസ് കാഴ്ചവച്ചു. കര്‍ണാടക വിജയത്തിന് ശേഷം, ഗെഹ്ലോട്ട്-പൈലറ്റ് പോരാട്ടത്തിന്റെ പേരില്‍ ഏറെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന രാജസ്ഥാനിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രദ്ധ തിരിച്ചു. മെയ് 29 ന് ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോരാടാന്‍ ഇരു നേതാക്കളും ധാരണയായതായി യോഗത്തിന് ശേഷം കോണ്‍ഗ്രസ് അറിയിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജസ്ഥാന്‍ വിജയിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അതിനുശേഷം, ഇരുവര്‍ക്കും അവരുടെ വിശ്വസ്തര്‍ക്കും ഇടയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ബാര്‍ബുകളുടെ നിരന്തരമായ പ്രഹരത്തില്‍ പിരിമുറുക്കമാണെങ്കിലും ഒരു താല്‍ക്കാലിക വിരാമം ഉണ്ടായിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.