/indian-express-malayalam/media/media_files/uploads/2018/05/tuticorn-sterlite-2-759.jpg)
ചെന്നൈ: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്ക് നേരെ വീണ്ടും പൊലീസ് വെടിവയ്പിൽ ഇന്ന് ഒരാൾ കൂടെ കൊല്ലപ്പെട്ടതോടെ സംഭവത്തിൽ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പന്ത്രണ്ടായി.
ഇതിനിടെ സംഘർഷം വ്യാപിക്കുന്നത് തടയാനെന്ന പേരിൽ മൂന്ന് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. അഞ്ച് ദിവസത്തേയ്ക്ക് നിയന്ത്രിക്കാനാണ് സർക്കാർ തീരുമാനം. തൂത്തുക്കുടി, കന്യാകുമാരി, തിരുനൽവേലി എന്നീ ജില്ലകളിലാണ് നിരോധനം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്റർനെറ്റ് സേവനം നിർത്തിവെയ്ക്കാൻ ചീഫ് സെക്രട്ടറി സേവന ദാതാക്കളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ട്.
തൂത്തുക്കുടി അണ്ണാ നഗറിലുണ്ടായ പോലീസ് വെടിവയ്പിൽ ഒരാൾ മരിച്ചു. കാളിയപ്പനാണ്(24) മരിച്ചത്. മൂന്നു പോലീസുകാർ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. അക്രമാസക്തരായ ജനങ്ങൾ ബസിന് തീവെച്ചു. കഴിഞ്ഞ ദിവസം നടന്ന പൊലീസ് വെടിവെയ്പിൽ പതിനൊന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നത്തെ പൊലീസ് വെടിവെയ്പോടെ മരണം പന്ത്രണ്ടായി ഉയർന്നു.
കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പിൽ പൊലീസ് പ്രതിഷേധക്കാരെ തിരഞ്ഞു പിടിച്ചു വെടിവെയ്ക്കുകയായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വെടിവെയ്പിൽകൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറല്ലെന്ന് ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കി. വെടിവെയ്പ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. മലിനീകരണം നടത്തുന്ന വേദാന്തയുടെ കമ്പനി അടച്ചുപൂട്ടണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
പ്രതിഷേധത്തില്‍ പൊലീസ് അക്രമണത്തില്‍ പരുക്കേറ്റവരെ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ സന്ദര്‍ശിച്ചു. തൂത്തുക്കുടി ജനറല്‍ ആശുപത്രിയിലെത്തിയ കമൽഹാസനോട് 'നിങ്ങളുടെ സന്ദര്‍ശനം കാരണം ഞങ്ങളാണ് അനുഭവിക്കുന്നത്, ദയവ് ചെയ്ത് ഇവിടെ നിന്ന് പോവണം', എന്ന് കൊല്ലപ്പെട്ടവരുടേയും പരുക്കേറ്റവരുടേയും കുടുംബം ആവശ്യപ്പെട്ടു. തുടര്‍ന്ന് നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ച് കമല്‍ഹാസനെതിരെ പൊലീസ് കേസെടുത്തു.
ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് അറിയണമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. 'എനിക്ക് വേണ്ടിയല്ല, ഇരകളാണ് ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് ചോദിക്കുന്നത്. കേവലം നഷ്ടപരിഹാരം മാത്രം പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല. ഈ വ്യവസായം നിര്‍ത്തണം, അതാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്', കമല്‍ഹാസന്‍ പറഞ്ഞു.
പ്ലാന്റിന്റെ വിപുലീകരണം സ്റ്റേ ചെയ്ത് കൊണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്ലാന്‍റിന്‍റെ രണ്ടാം യൂണിറ്റിന്‍റെ വിപുലീകരണമാണ് ഹൈക്കോടതി തടഞ്ഞത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റേതാണ് വിധി. സ്റ്റെർലൈറ്റിനെതിരായ പ്രക്ഷോഭത്തിന്‍റെ നൂറാം ദിവസമുണ്ടായ പോലീസ് വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ടതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവ്. പ്ലാന്‍റുകളിൽ നിന്ന് കനത്ത മലീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാതെയാണു പ്ലാന്‍റുകളെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.
ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ് (ഇന്ത്യ).
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us