scorecardresearch
Latest News

പാകിസ്ഥാനിലെ വെള്ളപ്പൊക്കവും ചൈനയിലെ വിളനാശവും അരി വിതരണത്തെ ബാധിക്കുമോ ?

ശക്തമായ മഴ വിളകള്‍ നശിപ്പിക്കുകയും വിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ പാക്കിസ്ഥാനില്‍ വിപണികളില്‍ ഭക്ഷ്യവില കുതിച്ചുയര്‍ന്നു

പാകിസ്ഥാനിലെ വെള്ളപ്പൊക്കവും ചൈനയിലെ വിളനാശവും അരി വിതരണത്തെ ബാധിക്കുമോ ?
പ്രതീകാത്മക ചിത്രം

പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിനും ചൈനയിലെ കടുത്ത ഉഷ്ണതരംഗത്തിലും പ്രധാന കയറ്റുമതിക്കാരില്‍ നിന്നുള്ള സമൃദ്ധമായ അരി വിതരണം മേഖലയിലെ ഉല്‍പ്പാദനത്തില്‍ പ്രതീക്ഷിച്ച ഇടിവ് നികത്തിയേക്കാം.

ലോകത്തിലെ നാലാമത്തെ വലിയ അരി കയറ്റുമതിക്കാരായ പാകിസ്ഥാന് ജലപ്രളയത്തില്‍ അരി ഉള്‍പ്പെടെയുള്ള കൃഷിക്ക് വന്‍ നാശനഷ്ടമുണ്ടായി, വെള്ളപ്പൊക്കം രാജ്യത്തിന്റെ കൃഷിയിടങ്ങളുടെ വലിയൊരു ഭാഗം നശിപ്പിച്ചു. മാത്രമല്ല ഓഗസ്റ്റ് അവസാനം ചൈനയുടെ ചില ഭാഗങ്ങളില്‍ ഉയര്‍ന്ന താപനില നെല്ലുല്‍പാദനത്തെ ബാധിച്ചു.

ഈ പ്രശ്‌നങ്ങള്‍ക്കിടയിലും ആഗോള അരി ശേഖരം വളരെ മെച്ചപ്പെട്ട നിലയിലാണെന്നാണ് റിപോര്‍ട്ടുകള്‍. ഇന്ത്യന്‍ വിളകള്‍ വിതരണ ആശങ്കകളെ ശമിപ്പിക്കുകയും ബംഗ്ലാദേശില്‍ നിന്ന് ഉയര്‍ന്നുവന്ന സമീപകാല ശക്തമായ ആവശ്യകത വില വര്‍ദ്ധനവ് പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് ലോകത്തിലെ മുന്‍നിര അരി വ്യാപാര കമ്പനികളിലൊന്നിലെ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു വ്യാപാരി പറഞ്ഞു.

പാക്കിസ്ഥാല്‍ 2022 ല്‍ കണക്കാക്കിയ 8.7 ദശലക്ഷം ടണ്‍ അരി ഉല്‍പാദനത്തിന്റെ 10% നഷ്ടപ്പെടുമെന്ന് പ്രവചിക്കപ്പെടുന്നു, അതേസമയം ചൈനയ്ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്, എന്നിരുന്നാലും വിളനാശത്തിന്റെ വ്യാപ്തി വ്യക്തമല്ല, വ്യാപാരികള്‍ പറഞ്ഞു.

ശക്തമായ മഴ വിളകള്‍ നശിപ്പിക്കുകയും വിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ പാക്കിസ്ഥാനില്‍ വിപണികളില്‍ ഭക്ഷ്യവില കുതിച്ചുയര്‍ന്നു, സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ഭക്ഷ്യക്ഷാമം എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന്റെ ആദ്യ സൂചനയാണിത്.

”പാകിസ്ഥാന്റെ അരി ഉല്‍പ്പാദനം സമീപകാല സീസണുകളില്‍ മികച്ചതാണ്, വലിയ ഉല്‍പ്പാദന നഷ്ടം വ്യക്തമായും മോശമാണെങ്കിലും, സമീപകാല സീസണുകളില്‍ ഉല്‍പാദനത്തിലെ പുരോഗതി അല്‍പ്പം ആശ്വാസം നല്‍കുന്നു.’ഇന്റര്‍നാഷണല്‍ ഗ്രെയിന്‍സ് കൗണ്‍സിലിലെ മാര്‍ക്കറ്റ് അനലിസ്റ്റായ പീറ്റര്‍ ക്ലബ് പറഞ്ഞു. കിഴക്കന്‍ പ്രവിശ്യകളായ ജിയാങ്സു, അന്‍ഹുയി എന്നിവിടങ്ങളില്‍ ഉയര്‍ന്ന താപനിലയും വരള്‍ച്ചയും നെല്ലുല്‍പ്പാദനത്തെ ബാധിച്ചതായി ചൈനയുടെ കൃഷിമന്ത്രി ടാങ് റെന്‍ജിയാന്‍ ആശങ്ക പ്രകടിപ്പിച്ചു.

മണ്‍സൂണ്‍ ഇന്ത്യന്‍ വിളകളിലെ പ്രതീക്ഷ ഉത്തേജിപ്പിക്കുന്നു

ഇന്ത്യയുടെ വടക്കന്‍, കിഴക്കന്‍ അരി ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശങ്ങളില്‍ കാലതാമസം നേരിട്ട മണ്‍സൂണ്‍ മഴ കഴിഞ്ഞ രണ്ടാഴ്ചയായി മെച്ചപ്പെട്ടു, ഇത് ലോകത്തിലെ ഏറ്റവും വലിയ അരി വിതരണക്കാരില്‍ വിള സാധ്യതകള്‍ വര്‍ധിപ്പിച്ചതായി വ്യാപാരികള്‍ പറഞ്ഞു. പ്രധാനമായും ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 100% നുറുക്ക് അരിയുടെ കയറ്റുമതി നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ നേരത്തെ പരിശോധിച്ചിരുന്നു.

എന്നാല്‍ ഇന്ത്യന്‍ അരി ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശങ്ങളില്‍ മഴയുടെ പുരോഗതി കയറ്റുമതിയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി ഏഷ്യയിലും ആഫ്രിക്കയിലൃം ഇന്ത്യന്‍ അരി വില്‍ക്കുന്ന സിംഗപ്പൂരിലെ രണ്ടാമത്തെ വ്യാപാരി പറഞ്ഞു.
യുക്രേനിയന്‍ തുറമുഖങ്ങളില്‍ നിന്നുള്ള ധാന്യ കയറ്റുമതി പുനരാരംഭിച്ചത് മെച്ചപ്പെട്ട വിതരണ സാധ്യതകള്‍ക്ക് കാരണമായി,യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ ലോക വില സൂചിക ഓഗസ്റ്റില്‍ അഞ്ചാം മാസത്തേക്ക് ഇടിഞ്ഞു. എന്നിരുന്നാലും, ബംഗ്ലാദേശില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡ് അടുത്ത ആഴ്ചകളില്‍ അരി വില വര്‍ധിപ്പിച്ചു.

കരുതല്‍ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനും ഉയര്‍ന്ന ആഭ്യന്തര വില കുറയ്ക്കുന്നതിനുമായി അടുത്ത കുറച്ച് മാസങ്ങളില്‍ ഏകദേശം 1.2 ദശലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യാന്‍ ബംഗ്ലാദേശ് പദ്ധതിയിടുന്നു. സര്‍ക്കാര്‍ ഇടപാടുകള്‍ പ്രകാരം ഇന്ത്യ, വിയറ്റ്‌നാം, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് രാജ്യം 530,000 ടണ്‍ അരി വാങ്ങുന്നുണ്ടെന്നും പ്രധാന ഉല്‍പ്പാദകരായ ഇന്ത്യ, വിയറ്റ്‌നാം, തായ്ലന്‍ഡ് എന്നിവരുമായി ചര്‍ച്ച നടത്തി വരികയാണെന്നും ബംഗ്ലാദേശ് ഭക്ഷ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു

2021 ലെ ഉയര്‍ന്ന നിരക്കായ 405 ഡോളറിനും 2020 ലെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 427.50 നും താഴെയാണ് ഇന്ത്യന്‍ അരി വില കഴിഞ്ഞ ആഴ്ച ഒരു ടണ്ണിന് ഏകദേശം 383 ഡോളറിലെത്തി, ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെയും മൂന്നാമത്തെയും അരി കയറ്റുമതിക്കാരായ തായ്ലന്‍ഡും വിയറ്റ്നാമും യഥാക്രമം വില വര്‍ധിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ സമ്മതിച്ചു, ഇത് ആഗോള വിപണിയിലെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കമാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ample world rice supplies to cushion impact of pakistan