/indian-express-malayalam/media/media_files/uploads/2018/12/BJP-t-amit-shah-rath-yatra-759-002.jpg)
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുമതി നിഷേധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സുപ്രീം കോടതിയുടെ രജിസ്ട്രി ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തി. പ്രത്യേക ഹര്‍ജി പരിഗണനയിലാണെന്നും രജിസ്ട്രി വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപി അമിത് ഷായുടെ നേതൃത്വത്തിൽ ബംഗാളിൽ രഥയാത്ര നടത്താനിരുന്നത്. എന്നാൽ വർഗീയ സംഘർഷ സാധ്യത കണക്കിലെടുത്ത് സർക്കാർ രഥയാത്രയ്ക്കു അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെ കൊൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചും യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു.
ബിജെപിയുടെ രഥയാത്രയ്ക്ക് ആദ്യം തടസവാദം ഉന്നയിച്ചത് ബംഗാൾ സർക്കാരാണ്. രഥയാത്ര വർഗ്ഗീയ കലാപങ്ങൾക്ക് കാരണമാകുമെന്ന പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് അനുമതി തടഞ്ഞത്. വെസ്റ്റ് ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ബിജെപിയുടെ രഥയാത്രയ്ക്ക് നിയന്ത്രണങ്ങളും ഹൈക്കോടതി ഏർപ്പെടുത്തി. ഡിസംബർ 7, 9, 14 തീയതികളിലായി ബംഗാളിൽ മൂന്ന് രഥയാത്രകൾ നടത്താനായിരുന്നു ബിജെപി ആദ്യം പദ്ധതിയിട്ടിരുന്നത്. ഒക്ടോബറിൽ തന്നെ അനുമതിക്കായി പാർട്ടി നേതൃത്വം അപേക്ഷയും നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും രഥയാത്രയിൽ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.