/indian-express-malayalam/media/media_files/uploads/2019/12/rahul-bajaj-amit-shah.jpg)
മുംബൈ: രാജ്യത്ത് ഭയത്തിന്‍റെ അന്തരീക്ഷം വർധിക്കുകയാണെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുകയാണെന്നും വ്യവസായി രാഹുല്‍ ബജാജ്. മുംബൈയില്‍ ദ ഇക്കണോമിക് ടൈംസിന്‍റെ പുരസ്കാരച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ധനമന്ത്രി നിർമ്മല സീതാരാമൻ, റെയിൽവേ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെയുള്ള പ്രമുഖർ വേദിയിലിരിക്കവെയാണ് രാഹുൽ ബജാജിന്‍റെ വിമർശനം.
യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആരെവേണമെങ്കിലും വിമർശിക്കാൻ കഴിയുമായിരുന്നു. അത് നിങ്ങൾ നല്ല രീതിയിൽ ചെയ്തു. പക്ഷേ മോദി സർക്കാരിനെ വിമർശിക്കാൻ രാജ്യത്ത് പലർക്കും ആത്മവിശ്വാസമില്ല. വിമര്‍ശനങ്ങളെ ശരിയായ രീതിയിൽ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും രാഹുൽ ബജാജ് പറഞ്ഞു.
“ഞങ്ങളുടെ വ്യവസായി സുഹൃത്തുക്കളുടെ ഇടയിൽ നിന്ന് ആരും സംസാരിക്കില്ല. പക്ഷെ ഞാൻ പരസ്യമായി പറയും. ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ നമുക്ക് ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു നിങ്ങൾ (സർക്കാർ) നല്ല പ്രവർത്തനം നടത്തുന്നുണ്ട്. എന്നിട്ടും ഞങ്ങൾ നിങ്ങളെ പരസ്യമായി വിമർശിച്ചാൽ നിങ്ങൾ വിലമതിക്കുമെന്ന് നിങ്ങൾക്ക് വിശ്വാസമില്ല,"അദ്ദേഹം പറഞ്ഞു.
മന്ത്രിമാർ വേദിയിലുണ്ടായിരുന്നു. ആർഐഎൽ സിഎംഡി മുകേഷ് അംബാനി, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ ദേശഭക്തന്‍ എന്നു വിളിച്ച ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിനെക്കുറിച്ചും രാഹുല്‍ ബജാജ് പരാമര്‍ശിച്ചു. ആരാണു ഗാന്ധിയെ വെടിവെച്ചതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? എനിക്കറിയില്ല.’- അദ്ദേഹം പറഞ്ഞു.
ആരും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു അമിത്ഷാ ഇതിനു മറുപടിയായി അതേ വേദിയില്‍ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻഡിഎ സർക്കാരിനുമെതിരെ നിരവധി പത്രങ്ങളും കോളമിസ്റ്റുകളും എഴുതിയിട്ടുണ്ട്, ഇപ്പോഴും എഴുതുന്നുണ്ട്, ഷാ പറഞ്ഞു - വാസ്തവത്തിൽ, ഏറ്റവും കടുത്ത വിമർശനം ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെയാണ്.
"എന്നിട്ടും ഒരു പ്രത്യേകതരം അന്തരീക്ഷം നിലനിൽക്കുന്നു എന്ന് നിങ്ങൾ പറഞ്ഞാൽ, ആ അന്തരീക്ഷം മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് ശ്രമം നടത്തേണ്ടിവരും. എന്നാൽ ആരെയും ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ആരും ഭയപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. കൂടാതെ ഏതെങ്കിലും വിമർശനത്തെക്കുറിച്ച് ആശങ്കപ്പെടാൻ ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. സർക്കാർ ഏറ്റവും സുതാര്യമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒരു തരത്തിലുള്ള എതിർപ്പിനേയും ഞങ്ങൾക്ക് ഭയമില്ല. ആരെങ്കിലും വിമർശിക്കുകയാണെങ്കിൽ, ഞങ്ങൾ അതിന്റെ യാഥാർഥ്യം മനസിലാക്കുകയും സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും," അമിത് ഷാ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.