scorecardresearch
Latest News

ബിഹാറിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് നിതീഷ് കുമാർ

ആർ ജെ ഡി നേതാവ് തേജസ്വി യാദവിനൊപ്പം ഗവര്‍ണര്‍ ഫാഗു ചൗഹാനെ സന്ദർശിച്ച നിതീഷ് കുമാർ മഹാസഖ്യത്തെ പിന്തുണയ്ക്കുന്ന എം എൽ എമാരുടെ പട്ടിക കൈമാറി

Nitish Kumar, bihar, ie malayalam

പട്‌ന: ബിഹാറിൽ ജെ ഡി യു-ബി ജെ പി സഖ്യത്തിനു വീണ്ടും വിരമാമിട്ടുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ നിതീഷ് കുമാർ മഹാഗത്ബന്ധൻ (മഹാസഖ്യം) സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു. ആർ ജെ ഡി നേതാവ് തേജസ്വി യാദവിനൊപ്പം ഗവര്‍ണര്‍ ഫാഗു ചൗഹാനെ സന്ദർശിച്ചാണ് നിതീഷ് സർക്കാർ രൂപീകരണത്തിന് അവകാശവാദമുയർത്തിയത്.

ആർ ജെ ഡിയുടെ നേതൃത്വത്തിലുള്ള ഏഴ് പാർട്ടികളുടെ മഹാഗതബന്ധന്റെ നേതാവായി നിതീഷ് തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ സർക്കാരിൽ നിതീഷ് മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമാവുമെന്നാണു റിപ്പോർട്ടുകൾ.

മഹാഗതബന്ധനെ പിന്തുണയ്ക്കുന്ന 164 എം‌ എൽ‌ എമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചതായി നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 242 അംഗ നിയമസഭയിൽ 122 അംഗങ്ങളുടെ പിന്തുണയാണു ഭൂരിപക്ഷത്തിനുവേണ്ടത്. മഹാഗത്ബന്ധൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈകീട്ട് നാലിനു വൈകിട്ട് നാലിന് ഗവര്‍ണര്‍ ഫാഗു ചൗഹാനെ സന്ദർശിച്ച നിതീഷ് കുമാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചുകൊണ്ടുള്ള കത്ത് കൈമാറിയിരുന്നു. എട്ടു വർഷത്തിനിടെ ഇതു രണ്ടാം തവണയാണു നിതീഷ് ഇത്തരത്തിൽ ബി ജെ പി സഖ്യം വിടുന്നത്.

ജെ ഡി യുവും പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ ആര്‍ ജെ ഡിയും പാറ്റ്നയില്‍ തങ്ങളുടെ എം എല്‍ എമാരുടെ പ്രത്യേക യോഗം ഇന്നു രാവിലെ ചേർന്നിരുന്നു. ഇത് സർക്കാർ രൂപീകരണ ശ്രമങ്ങളുടെ ഭാഗമാണെന്നാണു വിലയിരുത്തപ്പെട്ടത്. ഇതിനുപിന്നാലെയായിരുന്നു നിതീഷിന്റെ രാജി. അതേസമയം, നിതീഷ് ബിഹാറിലെ ജനങ്ങളെയും ബി ജെ പിയെയും വഞ്ചിച്ചതായി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്‌സ്‌വാൾ കുറ്റപ്പെടുത്തി.

ഇന്നത്തെ യോഗത്തില്‍ അസാധാരണമായ ഒന്നായിരുന്നില്ലെന്നു ജെ ഡി യു നേതാക്കള്‍ പറഞ്ഞിരുന്നത്. എം എല്‍ എമാരുടെയും എം പിമാരുടെയും ഇത്തരം യോഗങ്ങള്‍ മുന്‍പും നടത്തിയിട്ടുണ്ട്. സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇപ്പോള്‍ യോഗം വിളിച്ചതെന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്‍ ഡി എയില്‍ വലിയ പ്രതിസന്ധിയുള്ളതായി കേട്ടിട്ടില്ല,” രാജ്യസഭാ എംപി രാം നാഥ് ഠാക്കൂര്‍ പി ടി ഐയോട് പറഞ്ഞു.

പുതിയ സംഭവവികാസങ്ങളുടെ സാഹചര്യത്തില്‍ ബി ജെ പിയും യോഗം ചേര്‍ന്നു. ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തിന് എത്തിയിരുന്നു. കോർ കമ്മിറ്റി യോഗം വൈകീട്ട് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചേരും.

എൻഡിഎയുടെ ഘടകകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയും (സെക്കുലർ) കോൺഗ്രസും ചൊവ്വാഴ്ച തങ്ങളുടെ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. സോണിയ ഗാന്ധിയുമായി നിതീഷ് നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നാണ് കോൺഗ്രസ് യോഗം വിളിച്ചിരിക്കുന്നത്. ജെ ഡി യു നേതാക്കൾ ആർ ജെ ഡി നേതാവ് തേജസ്വി പ്രസാദ് യാദവുമായി നേരത്തെ സംസാരിച്ചിരുന്നു.

ജെഡിയുവും പ്രതിപക്ഷ പാർട്ടിയായ ആർജെഡിയും ഏറെ നാളായി നല്ല ബന്ധത്തിലാണ്. ഇരുവരും തമ്മിൽ രാഷ്ട്രീയ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല. നിതീഷ് പ്രതിപക്ഷ നേതാവ് തേജസ്വിയോടൊപ്പം ഒരു ഇഫ്താർ പാർട്ടിക്ക് ശേഷം മുഖ്യമന്ത്രി ഹൗസ് ഗേറ്റിലേക്ക് പോയതും ഇരുവരുടെയും സൗഹൃദത്തെ സൂചിപ്പിക്കുന്നു.

ഞായറാഴ്ച, പണപ്പെരുപ്പത്തെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ തേജസ്വി നടത്തിയ പ്രചാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നാണ് ജെഡിയു പറഞ്ഞത്. ലാലു പ്രസാദിന്റെയും അദ്ദേഹത്തിന്റെ അടുത്ത സഹായി ഭോല യാദവിന്റെയും വസതികളിൽ അടുത്തിടെ സിബിഐ നടത്തിയ പരിശോധനയിൽ ജെഡിയു പ്രതികരിച്ചിട്ടില്ല.

ജെഡി (യു) ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജൻ സിങ് എന്ന ലാലൻ സിങ് പാർട്ടി തിങ്കളാഴ്ച എം‌എൽ‌എമാരുടെ യോഗം വിളിച്ചതായി പറഞ്ഞു. ”മുൻ കേന്ദ്രമന്ത്രി ആർസിപി സിങ് പാർട്ടിയിൽ നിന്ന് രാജിവച്ചതിന് ശേഷമുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയാകാൻ ആർസിപി സിങ്ങിനെ തിരഞ്ഞെടുക്കുന്നതിൽ മാത്രമേ ധാരണയുണ്ടായിരുന്നുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞതായി ആർസിപി സിങ് പറഞ്ഞിരുന്നു. “ജെഡിയുവിൽ നിന്ന് ആരു മന്ത്രിയാകണമെന്ന് ബിജെപിക്ക് എങ്ങനെ തീരുമാനിക്കാനാകും?,” ആർസിപി സിങ്ങിന്റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി ലാലൻ സിങ് പറഞ്ഞു.

ചൊവ്വാഴ്ച തങ്ങളുടെ എം‌എൽ‌എമാരുടെ യോഗം വിളിച്ചതായി ആർ‌ജെ‌ഡിയും പറഞ്ഞു, എന്നാൽ നിലവിലെ രാഷ്ട്രീയ പ്രക്ഷുബ്ധത വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് സ്ഥാപിക്കാൻ അവർ ശ്രമിച്ചു. നിതീഷ് കുമാറുമായി കൈകോർക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും അതെല്ലാം ഊഹാപോഹമാണെന്നുമാണ് ആർജെഡി സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ് സിങ് പറഞ്ഞത്.

എന്നാൽ ഇത് “ഏതാണ്ട് പൂർത്തിയായ ഇടപാടാണെന്നും നേതൃത്വത്തിന്റെയും പോർട്ട്‌ഫോളിയോ വിതരണത്തിന്റെയും കാര്യത്തിൽ ചില തടസ്സങ്ങൾ മാത്രമേയുള്ളൂ” എന്ന് ആർജെഡി വൃത്തങ്ങൾ പറഞ്ഞു. നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ് തേജസ്വി.

അതേസമയം, ബിജെപി ഈ വിഷയത്തിൽ തങ്ങളുടെ വക്താക്കളോട് പ്രതികരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. “ഒരു കാര്യം ഉറപ്പാണ്. ബിഹാറിലെ സ്ഥിതിഗതികളെക്കുറിച്ച് ഞങ്ങളുടെ നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് ഒരു ഹ്രസ്വ വിവരണം നൽകിയിട്ടുണ്ട്. എന്നാൽ നിതീഷ് കുമാറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല,” ഒരു ബിജെപി വൃത്തം പറഞ്ഞു.

നിതീഷ് കുമാറിന്റെ സർക്കാരിനെതിരായ “ഗൂഢാലോചനകളിൽ” ബിജെപിയുടെ കൈകളുണ്ടെന്ന് ഞായറാഴ്ച ജെഡിയു സൂചന നൽകിയിരുന്നു. ഭാവി തിരഞ്ഞെടുപ്പുകളിൽ ഇരുവരും തമ്മിലുള്ള സഖ്യത്തെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗവും നിതീഷ് ഒഴിവാക്കിയിരുന്നു. ബിഹാറിന് പ്രത്യേക കാറ്റഗറി പദവി നിരന്തരം നിഷേധിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ രണ്ട് മാസത്തിലേറെയായി ജെഡിയുവും ബിജെപിയും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്.

വിധാൻസഭാ ശതാബ്ദി ആഘോഷങ്ങൾക്കായി ബിജെപിയിൽ നിന്നുള്ള നിയമസഭാ സ്പീക്കർ അയച്ച ക്ഷണങ്ങളിൽ നിതീഷിന്റെ പേര് ഇല്ലാതിരുന്നതും ജെഡിയു അപമാനമായി കണ്ടു. പട്‌നയിൽ നടന്ന ബിജെപിയുടെ ദ്വിദിന ദേശീയ യോഗത്തെ ജെഡിയുവും മുഖവിലക്കെടുത്തില്ല. എന്നാൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജെഡിയുവിനൊപ്പം പോകുമെന്ന് ബിജെപി ഊന്നിപ്പറഞ്ഞിരുന്നു.

ആർസിപി സിങ്ങിനെ ഏകനാഥ് ഷിൻഡെയാക്കാൻ ബിജെപി ശ്രമിച്ചിരുന്നു എന്നതിന് തെളിവുണ്ടെന്ന് ജെഡിയു വൃത്തങ്ങൾ അവകാശപ്പെട്ടു. ഒരു കാലത്ത് നിതീഷിന്റെ അടുത്ത അനുയായി ആയിരുന്ന സിങ് ബിഹാർ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മോദി മന്ത്രിസഭയിൽ ചേർന്നിരുന്നു, ഇപ്പോൾ പാർലമെന്റിൽ നിന്നും പാർട്ടിയിൽ നിന്നും സ്വയം പുറത്തുപോയി. കുടുംബത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്കിടെ കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം ജെഡിയു വിട്ടത്.

അതേസമയം, ബിജെപിയുമായുള്ള ബന്ധം ആർജെഡി അവസാനിപ്പിച്ചാൽ, പിന്നെ എല്ലാ കണ്ണുകളും സ്പീക്കറിലും ഗവർണറിലും ആണ്. നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹ കോവിഡ് ബാധിതനാണ്. 242 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ – ഒരു ആർ‌ജെ‌ഡി എം‌എൽ‌എയുടെ മരണത്തെത്തുടർന്ന് അംഗബലം 243 ആയി കുറഞ്ഞു. ബിജെപി (77), ജെഡിയു (45), എച്ച്‌എഎം (എസ്) (4), ആർജെഡി (79), കോൺഗ്രസ് (19), സിപിഐ (എം-എൽ) (12), സിപിഐ (4), എഐഎംഐഎം (1), സ്വതന്ത്രൻ (1) എന്നിങ്ങനെയാണ് പാർട്ടികളുടെ സ്ഥാനം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: All eyes on bihar as nitish kumar signals switching sides again parties meet today