/indian-express-malayalam/media/media_files/uploads/2019/01/akhilesh-cats-001.jpg)
ന്യൂഡൽഹി: സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയുമായി കൂടിക്കാഴ്ച്ച നടത്തി. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എതിരായ മഹാസഖ്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. ഉത്തർപ്രദേശിൽ കോണ്‍ഗ്രസിനെ ഒഴിവാക്കി പൊതുതെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇരു പാര്‍ട്ടികളും തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ചെറിയ പാര്‍ട്ടികളെ സ്വീകരിക്കാനാണ് സഖ്യത്തിന്റെ തീരുമാനമെന്നാണ് വിവരം. ജനുവരി 15ന് ശേഷം മാത്രമാകും സീറ്റ് വിഭജനത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കുക. രാഷ്ട്രീയ ലോക് ദളും സഖ്യത്തില്‍ ചേര്‍ന്നേക്കും.
ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാൻ താത്പര്യപ്പെടുന്നില്ല. പകരം ചെറുപാർട്ടികളെ ഉൾപ്പെടുത്തി സഖ്യം രൂപീകരിക്കാനാണു പദ്ധതി. കോണ്‍ഗ്രസിനെ ഒപ്പം കൂട്ടില്ലെങ്കിലും അമേത്തി, റായ്ബറേലി എന്നിവിടങ്ങളിൽ പൊതുസ്ഥാനാർഥിയെ നിർത്തിയേക്കില്ല. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളാണ് ഇരുമണ്ഡലങ്ങളും. മധ്യപ്രദേശിലെ കമൽനാഥ് മന്ത്രിസഭയിൽനിന്ന് എസ്പി പ്രതിനിധിയെ ഒഴിവാക്കിയതാണ് കോണ്‍ഗ്രസിനെ പുറത്തുനിർത്താൻ അഖിലേഷ് യാദവിനെ പ്രേരിപ്പിക്കുന്നതെന്നാണു റിപ്പോർട്ട്.
ആവശ്യനേരത്ത് സഹായിച്ച കക്ഷിയെ തിരിച്ചു പിന്തുണയ്ക്കാൻ കോണ്‍ഗ്രസ് തയാറായില്ലെന്നും അഖിലേഷ് കരുതുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് കോണ്‍ഗ്രസ് സഖ്യത്തിൽനിന്നു വിട്ടുനിന്നെങ്കിലും തെരഞ്ഞെടുപ്പിനുശേഷം ബിഎസ്പി പ്രതിനിധികൾ കമൽനാഥ് സർക്കാരിനു മധ്യപ്രദേശിൽ പിന്തുണ നൽകിയിരുന്നു. 'കോണ്‍ഗ്രസിന് നന്ദി, ഞങ്ങളുടെ എംഎല്‍എമാരെ മന്ത്രിമാര്‍ ആക്കിയിട്ടില്ല. ഉത്തര്‍പ്രദേശിലേക്കുളള വഴിയാണ് അവര്‍ ഇതിലൂടെ തുറന്നത്,' എന്ന് കഴിഞ്ഞ ആഴ്ച്ച അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.