scorecardresearch

'83 വയസായി, നിങ്ങള്‍ ഇനിയും രാഷ്ട്രീയം അവസാനിപ്പിക്കുന്നില്ലേ'; ശരദ് പവാറിനോട് അജിത്

ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ തനിക്കുണ്ടെന്നും പാര്‍ട്ടിയുടെ പേരും ചിഹ്നവും തനിക്ക് നല്‍കണമെന്നും അജിത് പവാര്‍ അകാശപ്പെട്ടു

ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ തനിക്കുണ്ടെന്നും പാര്‍ട്ടിയുടെ പേരും ചിഹ്നവും തനിക്ക് നല്‍കണമെന്നും അജിത് പവാര്‍ അകാശപ്പെട്ടു

author-image
WebDesk
New Update
Ajit-pawar|NCP

Ajit Pawar- ഫൊട്ടോ-എഎന്‍ഐ

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) തലവന്‍ ശരദ് പവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്രയില്‍ പുതുതായി നിയമിതനായ ഉപമുഖ്യമന്ത്രി അജിത് പവാര്‍. ശരദ് പവാര്‍ അധികാരം നേടുന്നതിനായി സഖ്യങ്ങള്‍ തകര്‍ക്കുകയാണെന്നു അജിത് ആരോപിച്ചു. യുവാക്കള്‍ക്ക് അവസരം കൊടുക്കാനുള്ള സമയമാണെന്നും ശര്‍ദ് പവാറിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അജിതിന്റെ വിമര്‍ശനം.

Advertisment

ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ തനിക്കുണ്ടെന്നും പാര്‍ട്ടിയുടെ പേരും ചിഹ്നവും തനിക്ക് നല്‍കണമെന്നും അജിത് പവാര്‍ അകാശപ്പെട്ടു. 'എല്ലാ എംഎല്‍എമാരും തനിക്കൊപ്പമാണെന്ന് ബുധനാഴ്ച മുംബൈ എജ്യുക്കേഷന്‍ ട്രസ്റ്റില്‍ അജിത് പവാര്‍ അവകാശപ്പെട്ടു. ശക്തി തെളിയിക്കുന്നതിന്റെ ഭാഗമായി അജിത് വിളിച്ച യോഗത്തില്‍ 35 എംഎല്‍എമാര്‍ പങ്കെടുക്കാനെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

''എല്ലാ തൊഴിലിലും വിരമിക്കുന്നതിന് ഒരു പ്രത്യേക പ്രായമുണ്ട്. നിങ്ങള്‍ക്ക് ഇപ്പോള്‍ 83 വയസ്സായി, അന്ന് നിങ്ങള്‍ വസന്ത് റാവു ദാദയുടെ സ്മാരകത്തില്‍ പോയി. നിങ്ങള്‍ എന്നെങ്കിലും നിര്‍ത്തുമോ ഇല്ലയോ? രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള പദ്ധതികളെക്കുറിച്ച് ശരദ് പവാറിനെ രൂക്ഷമായി വിമര്‍ശിച്ച് അജിത് പറഞ്ഞു.

2004ല്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം എംഎല്‍എമാരും ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കരുതെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അന്ന് ഞങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിരുന്നെങ്കില്‍ മഹാരാഷ്ട്രയില്‍ എപ്പോഴും എന്‍സിപിയുടെ മുഖ്യമന്ത്രിയാകുമായിരുന്നു, അജിത് പവാര്‍ പറഞ്ഞു.

Advertisment

അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍സിപി എംഎല്‍എമാര്‍ സര്‍ക്കാരിന്റെ ഭാഗമായെങ്കിലും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്ക് സമ്മര്‍ദ്ദം കൂട്ടി. അജിത് പവാറിന്റെയും സംഘത്തിന്റെയും വരവില്‍ ഷിന്‍ഡെ വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കള്‍ അസന്തുഷ്ടരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ncp Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: