/indian-express-malayalam/media/media_files/uploads/2017/03/child-rape.jpg)
ഗുണ്ടൂർ: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ 50 കാരൻ ഒൻപതു വയസുളള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇന്നു പുലർച്ചെ പ്രദേശവാസികൾ ദേശീയപാത ഉപരോധിച്ചു. ആറു മണിക്കൂറോളം പ്രതിരോധം നീണ്ടുനിന്നു. ഒളിവിൽ പോയ പ്രതിയെ ഉടൻ പിടികൂടണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ബുധനാഴ്ച പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി. തുടർന്നുള്ള പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. റിക്ഷക്കാരനായ അയൽവാസി പീഡിപ്പിച്ചതായി പെൺകുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തി. തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയുടെ പരുക്കുകൾ ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. ഗുണ്ടൂരിലെ സർക്കാർ ആശുപത്രിയിലാണ് പെൺകുട്ടിയുളളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.