/indian-express-malayalam/media/media_files/2025/12/30/gen-z-protest-2025-12-30-16-47-53.jpg)
ജെൻസി പ്രക്ഷോഭങ്ങളുടെ വർഷമായി 2025
കാഠ്മണ്ഡു/മെക്‌സിക്കോ സിറ്റി: രാഷ്ട്രീയത്തോടും ഭരണസംവിധാനങ്ങളോടും വിമുഖത കാട്ടുന്നവരെന്ന പഴി കേട്ടിരുന്ന ജെൻസി, ലോകക്രമത്തെത്തന്നെ പിടിച്ചുലച്ച വർഷമായി 2025 മാറുന്നു. അഴിമതിക്കും അസമത്വത്തിനുമെതിരെ നേപ്പാൾ മുതൽ മെക്‌സിക്കോ വരെ നീളുന്ന വൻ യുവജന പ്രക്ഷോഭങ്ങളാണ് ഈ വർഷം ലോകം സാക്ഷ്യം വഹിച്ചത്. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് നടന്ന ഈ പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെയും അധികാരത്തിന്റെയും പുതിയ നിർവചനങ്ങളാണ് എഴുതിച്ചേർക്കുന്നത്.
Also Read:ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച; സമാധാന ചർച്ചകളിൽ പുരോഗതിയെന്ന് റിപ്പോർട്ട്
തുടക്കം നേപ്പാളിൽ നിന്ന് സെപ്റ്റംബറിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയതോടെയാണ് നേപ്പാളിൽ പ്രതിഷേധം കത്താൻ തുടങ്ങിയത്. എന്നാൽ ഈ നിരോധനം ഒരു നിമിത്തം മാത്രമായിരുന്നുവെന്നും വർഷങ്ങളായി നിലനിൽക്കുന്ന സ്വജനപക്ഷപാതവും അഴിമതിയുമാണ് യുവാക്കളെ തെരുവിലിറക്കിയതെന്നും കാഠ്മണ്ഡുവിലെ സന്നദ്ധപ്രവർത്തകർ പറയുന്നു. ഫെഡറൽ പാർലമെന്റ് മന്ദിരത്തിന് തീയിടുന്നതടക്കമുള്ള കടുത്ത പ്രതിഷേധങ്ങളിലേക്ക് നേപ്പാളിലെ യുവാക്കൾ നീങ്ങിയിരുന്നു.
Also Read:യുക്രൈയ്ൻ സമാധാന പദ്ധതി; ട്രംപ്-സെലൻസ്‌കി നിർണായക കൂടിക്കാഴ്ച ഇന്ന്
ആഗോളതലത്തിൽ പടരുന്ന പ്രതിഷേധാഗ്‌നി നേപ്പാളിൽ മാത്രമല്ല, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, കെനിയ, മൊറോക്കോ, തുർക്കി, പെറു, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ രീതിയിൽ യുവജനരോഷം അണപൊട്ടി.
ഇന്തോനേഷ്യ: സാമ്പത്തിക മാന്ദ്യത്തിനും എംപിമാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുമെതിരെയാണ് ഇന്തോനേഷ്യയിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധം അരങ്ങേറിയത്. ഫിലിപ്പീൻസിൽ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളിലെ അഴിമതിക്കെതിരെ പതിനായിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്.
Also Read:ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
കെനിയയിൽ പോലീസ് അതിക്രമങ്ങൾക്കും വർധിച്ചുവരുന്ന ജീവിതച്ചെലവിനുമെതിരെ വൻ പ്രക്ഷോഭങ്ങൾ അരങ്ങേറി.പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളെ അവഗണിച്ച് കായിക മാമാങ്കങ്ങൾക്കായി (2030 ഫിഫ ലോകകപ്പ്) വൻ തുക ചിലവഴിക്കുന്നതിനെതിരെ മൊറോക്കോിലെ യുവാക്കളും തെരുവിലിറങ്ങി.
ഡിജിറ്റൽ പോരാട്ടത്തിന്റെ പുതിയ രീതികൾ
പഴയകാല സമരമുറകളിൽ നിന്നും വ്യത്യസ്തമായി ഡിജിറ്റൽ ലോകത്താണ് ഈ പ്രക്ഷോഭങ്ങൾ വേരുറപ്പിച്ചത്. ടിക് ടോക് , ഇൻസ്റ്റാഗ്രാം, ഡിസ്‌കോർഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വെറും വിനിമയ ഉപാധികൾ എന്നതിലുപരി രാഷ്ട്രീയ ചർച്ചകൾക്കും തീരുമാനങ്ങൾക്കുമുള്ള വേദികളായി മാറി. നേപ്പാളിലെ സമരക്കാർ ഡിസ്‌കോർഡ് പ്ലാറ്റ്ഫോമിലൂടെ താൽക്കാലിക പ്രധാനമന്ത്രിയെപ്പോലും തിരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്.
അധികാരശ്രേണികളില്ലാത്ത പോരാട്ടം
ഈ പ്രക്ഷോഭങ്ങളുടെ പ്രത്യേകത അവയ്ക്ക് കേന്ദ്രീകൃതമായ നേതൃത്വം ഇല്ല എന്നതാണ് . ഇത് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാരുകൾക്ക് വെല്ലുവിളിയായി. എന്നാൽ കൃത്യമായ ഒരു നേതൃത്വമില്ലാത്തത് പ്രതിഷേധങ്ങളെ ദീർഘകാലം നിലനിർത്തുന്നതിനും പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിനും തടസ്സമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുവാക്കളുടെ മാനസികാരോഗ്യം തുടർച്ചയായ സാമ്പത്തിക പ്രതിസന്ധികളും തൊഴിലില്ലായ്മയും കാലാവസ്ഥാ വ്യതിയാനവും യുവാക്കളിൽ വലിയ തോതിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായി യൂണിസെഫിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. ആറിൽ പത്ത് അംഗങ്ങളും നിലവിലെ ആഗോള സാഹചര്യങ്ങളിൽ കടുത്ത ഉത്കണ്ഠ അനുഭവിക്കുന്നവരാണ്.
വാഗ്ദാനങ്ങളല്ല, മറിച്ച് അഴിമതിയില്ലാത്ത ഭരണവും അന്തസ്സുള്ള ജീവിതവുമാണ് തങ്ങൾക്ക് വേണ്ടതെന്നാണ് ഈ തലമുറ ഭരണകൂടങ്ങളോട് വിളിച്ചുപറയുന്നത്. ലോകത്തെവിടെയും നടക്കുന്ന അനീതികളെ നിശബ്ദമായി നിരീക്ഷിക്കുന്ന ഈ തലമുറ, അവസരം വരുമ്പോൾ തെരുവിലിറങ്ങാൻ മടിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് 2025 നൽകുന്നത്.
Read More:ബംഗ്ലാദേശ് കലാപം: 17 വർഷങ്ങൾക്കുശേഷം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ തിരിച്ചെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us