/indian-express-malayalam/media/media_files/2025/12/21/epsteen-file111-2025-12-21-10-17-26.jpg)
Epsteen File Updates
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, യുഎസ് നീതിന്യായ വകുപ്പിന്റെ (ഉഛഖ) ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് കുറഞ്ഞത് 16 ഫയലുകൾ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായി. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും എപ്സ്റ്റീന്റെയും ചിത്രങ്ങൾ അടങ്ങിയ ഫയലുകളും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Also Read:എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിട്ടു: ഫയലുകൾ വെളിപ്പെടുത്തുന്നതെന്ത് ? മറച്ചുവെക്കുന്നതെന്ത് ?
വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യപ്പെട്ട രേഖകളിൽ നഗ്‌നചിത്രങ്ങളുടെ പെയിന്റിംഗുകളും ഡൊണാൾഡ് ട്രംപ്, മെലാനിയ ട്രംപ്, എപ്സ്റ്റീൻ, ഗിസ്ലെയ്ൻ മാക്സ്വെൽ എന്നിവർ ഒരുമിച്ചുള്ള ചിത്രങ്ങളും അടങ്ങിയതായിരുന്നു. ഒരു മേശവലിപ്പിനുള്ളിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇവ കണ്ടെത്തിയിരുന്നത്.
Also Read:ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്
കോൺഗ്രസ് പാസാക്കിയ 'എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്' പ്രകാരമാണ് നീതിന്യായ വകുപ്പ് ഈ രേഖകൾ പരസ്യമാക്കിയത്. പതിനായിരക്കണക്കിന് പേജുകൾ പ്രസിദ്ധീകരിച്ചെങ്കിലും, പല പ്രധാന രേഖകളും കറുത്ത മഷി ഉപയോഗിച്ച് മറച്ചതായും ആക്ഷേപമുണ്ട്. ഫയലുകൾ നീക്കം ചെയ്ത നടപടിക്കെതിരെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ രംഗത്തെത്തി. 'എന്താണ് മറച്ചുവെക്കാൻ ശ്രമിക്കുന്നത്? അമേരിക്കൻ ജനതയ്ക്ക് സുതാര്യത ആവശ്യമാണ്,' എന്ന് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ എക്‌സിലൂടെ ചോദിച്ചു.
Also Read:10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്
പുറത്തുവിട്ട ആദ്യഘട്ട രേഖകളിൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ എപ്സ്റ്റീനൊപ്പമുള്ള നിരവധി ചിത്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ട്രംപിനെയോ ക്ലിന്റനെയോ എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നീതിന്യായ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസവും വിവരങ്ങൾ മറച്ചുവെക്കുന്നതും തങ്ങളോടുള്ള അനീതിയാണെന്ന് എപ്സ്റ്റീന്റെ പീഡനത്തിന് ഇരയായവർ ആരോപിച്ചു.
ഫയലുകൾ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതിനെക്കുറിച്ച് യുഎസ് നീതിന്യായ വകുപ്പ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. വരും ആഴ്ചകളിൽ കൂടുതൽ രേഖകൾ പുറത്തുവിടുമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്. 2019-ൽ ലൈംഗികക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയവേയാണ് എപ്സ്റ്റീൻ ആത്മഹത്യ ചെയ്തത്.
Read More:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us