scorecardresearch

സഹോദരിയെ ശല്യം ചെയ്തതിനെതിരെ പ്രതികരിച്ച 15 വയസുകാരനെ ജീവനോടെ കത്തിച്ച് യുവാവ്

വഴിയാത്രക്കര്‍ തീയണച്ചതിന് ശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വഴിയാത്രക്കര്‍ തീയണച്ചതിന് ശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pakistan | Blast | News

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ ബാപ്പട്ട്ല ജില്ലയില്‍ 15 വയസുകാരനെ ജീവനോടെ തീ വച്ച് കൊലപ്പെടുത്തി. അമര്‍നാഥ് യു എന്നാണ് മരണപ്പെട്ട കുട്ടിയുടെ പേര്

Advertisment

അമര്‍നാഥിന്റെ ഗ്രാമമായ ചെറുകുപള്ളി മണ്ഡലിലെ ഉപ്പർവാരിപാലിയിൽ നിന്ന് അയൽ ഗ്രാമമായ റസോളിലെ ട്യൂഷൻ ക്ലാസില്‍ പങ്കെടുക്കാന്‍ സൈക്കിളിൽ പോകുമ്പോഴായിരുന്നു സംഭവം. ഗ്രാമത്തിലെ റോഡിന്റെ വശത്തുള്ള ചോളപ്പാടത്ത് നിന്ന് ഒരു കുട്ടിയുടെ നിലവിളി കേട്ടിരുന്നതായി വഴിയാത്രക്കാര്‍ പറഞ്ഞെന്ന് ബാപ്പട്ട്ല പൊലീസ് സുപ്രണ്ട് വാകുല്‍ ജിന്‍ഡല്‍ അറിയിച്ചു.

വഴിയാത്രക്കര്‍ തീയണച്ചതിന് ശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരം പൂര്‍ണമായി കത്തിനശിച്ച അവസ്ഥയിലായിരുന്നു കുട്ടി. 21 വയസുള്ള ഒരാളുടെ പേരാണ് അവസാനമായി കുട്ടി പറഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇയാളാണൊ കൊലപാതകിയെന്നത് ചോദ്യം ചെയ്യലിന് ശേഷമെ വ്യക്തമാകു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പങ്കുവയ്ക്കുന്ന വിവരം.

സഹോദരിയെ ശല്യം ചെയ്ത ഒരു യുവാവുമായി കുട്ടി ഏറ്റുമുട്ടിയതായുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറിനും ആറരയ്ക്കും മധ്യെ കുട്ടിയെ ചോളപ്പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ അനുമാനം.

Advertisment

കൃത്യമായൊരു മൊഴി എടുക്കുന്നതിന് മുന്‍പ് കുട്ടി മരിച്ചെന്നാണ് പൊലീസ് പറയുന്നത്.

Fire Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: