Happy Ganesh Chaturthi 2020 Wishes Images, Quotes, Messages, Wallpaper, Status: ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ആഘോഷങ്ങളിൽ ഒന്നാണ് വിനായക ചതുർത്ഥി അഥവാ ഗണേഷ് ചതുർത്ഥി. വിഘ്നങ്ങൾ അകറ്റാൻ വിനായകന്റെ പ്രീതി നേടിയാൽ മതിയെന്നാണ് പൊതുവെ ഉള്ള വിശ്വാസം. അതുകൊണ്ടുതന്നെ ഭാഗ്യമൂർത്തിയായാണ് ഗണപതിയെ കാണുന്നത്.
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ച് പോരുന്നത്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും ഇപ്പോൾ വിനായക ചതുർത്ഥിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും വിനായക ചതുർത്ഥി പ്രാധാന്യത്തോടെ തന്നെയാണ് ആഘോഷിക്കപ്പെടുന്നത്. നാളെ (ആഗസ്റ്റ് 22) ആണ് ഇത്തവണത്തെ വിനായക ചതുർത്ഥി.
വിനായക ചതുർത്ഥി നാളിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം:
വിഘനേശ്വരന് പല മൂര്‍ത്തി ഭേദങ്ങളുണ്ട്. വിനായകന്, ഗണേശന്, പിള്ളയാര്‍, ഗജാനനന്‍, മൂഷികവാഹനന്‍, മോദകപ്രിയന് തുടങ്ങി അനേകം നാമങ്ങളാല്‍ പൂജിതനാണ് വിനായകന്. വിനായകചതുര്‍ത്ഥി ദിവസം വീടുകളില്‍ ഗണേശയന്ത്രം വരയ്ക്കുന്നു. വളരെ നാളത്തെ ശ്രമങ്ങളുടെ ഫലമായി വലിയ പ്രതിമയുണ്ടാക്കി പൂജിക്കുന്നു. സകല അലങ്കാരങ്ങളോടും കൂടിയാണ് വിനായകനെ പൂജിക്കുന്നത്.
ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു. മണ്ണുകൊണ്ട് നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.
Read more: Onam 2020: ജാഗ്രതാനിർദേശങ്ങൾക്കിടയിലൊരു ഓണക്കാലം
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook