Zika virus: തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പി.ടി. ചാക്കോ നഗര്‍ സ്വദേശിയായ 27കാരൻ, പേട്ട സ്വദേശിയായ 38കാരൻ, ആനയറ സ്വദേശിയായ മൂന്ന് വയസ്സുള്ള കുഞ്ഞ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് സിക്ക സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 44ആയി വർധിച്ചു. നിലവിൽ ആറ് പേരാണ് സംസ്ഥാനത്ത് ഈ രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും സർക്കാർ അറിയിച്ചു.
ബുധനാഴ്ചയും സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം പേട്ട സ്വദേശിനിയായ 25കാരിക്കും ആനയറ സ്വദേശികളായ 26 കാരനും 37 കാരിക്കുമാണ് ബുധനാഴ്ച സിക്ക രോഗം സ്ഥിരീകരിച്ചത്.
Read More: Zika virus- സിക്ക എത്രത്തോളം അപകടകരമാണ്; ലക്ഷണങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം
ഈ മാസം എട്ടിനായിരുന്നു സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് അന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
ജൂണ്‍ 28ന് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടർന്നുള്ള പരിശോധനയിലായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്.
സിക്ക വൈറസിനെതിരെ സംസ്ഥാനത്ത് ജാഗ്രത പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് തദ്ദേശഭരണ, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ നിര്‍ദേശം നൽകിയിരുന്നു. സിക്ക വൈറസ് പ്രതിരോധത്തിന് ഇരു വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രിമാരായ എം.വി. ഗോവിന്ദന്, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഈ മാസം 15ന് ചേർന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.