scorecardresearch

ജാതി പറഞ്ഞ് അധികാരം ചോദിച്ച് വാങ്ങിയവരാണ് ജാതി വേര്‍തിരിവിനെ കുറിച്ച് സംസാരിക്കുന്നത്: വെള്ളാപ്പള്ളി

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജാതി പറഞ്ഞ് ആഭ്യന്തര മന്ത്രിയായ ആളാണ് രമേശ് ചെന്നിത്തലയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജാതി പറഞ്ഞ് ആഭ്യന്തര മന്ത്രിയായ ആളാണ് രമേശ് ചെന്നിത്തലയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന

author-image
WebDesk
New Update
Vellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam

ആലപ്പുഴ: വനിതാ മതിലില്‍ സര്‍ക്കാരിനെ പ്രശംസിച്ചും സുകുമാരന്‍ നായരേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കടന്നാക്രമിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Advertisment

വനിതാ മതിലിന് വേണ്ടി സംഘടനാ മനോഭാവത്തോടെ ഇത്രയധികം പേരെ ഒരുമിച്ച് അണിനിരത്താന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായുള്ള സര്‍ക്കാരിന് മാത്രമേ സാധിക്കുകയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രശംസ. വനിതാ മതിലിലെ ജന പങ്കാളിത്തം രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജാതി പറഞ്ഞ് ആഭ്യന്തര മന്ത്രിയായ ആളാണ് രമേശ് ചെന്നിത്തലയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ''അന്ന് രമേശ് ചെന്നിത്തല പറഞ്ഞത് ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍ സ്ഥാനം നല്‍കണമെന്നായിരുന്നു. അതിനര്‍ത്ഥം നായര്‍ സമുദായക്കാരനായ തന്നെ ആഭ്യന്തര മന്ത്രിയാക്കണമെന്ന്'' എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

ഇതിന് പിന്നില്‍ സുകുമാരന്‍ നായരുടെ ഇടപെടലുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജാതി പറഞ്ഞ് അധികാരം ചോദിച്ച് വാങ്ങുന്നവരാണ് ഇപ്പോള്‍ ജാതി വേര്‍തിരിവിനെ കുറിച്ച് സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisment

അതേസമയം, വനിതകളുടെ പ്രാതിനിധ്യം കൊണ്ട് ചരിത്രമെഴുതിയിരിക്കുകയാണ് വനിതാ മതില്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകള്‍. കാസര്‍ഗോഡ് കെ.കെ.ശൈലജ ആദ്യ കണ്ണിയായപ്പോള്‍ തിരുവനന്തപുരത്ത് അവസാന കണ്ണിയായത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: