scorecardresearch

ജിഷ്ണുവിന്‍റെ കുടുംബത്തോടൊപ്പം വിഎസ്; എന്ത് സഹായത്തിനും തന്നെ വിളിക്കാം

ഇന്നലെ സംഭവം നടന്ന ഉടനെ തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ച വിഎസ് കടുത്ത ഭാഷയില്‍ ശകാരിച്ചിരുന്നു

ഇന്നലെ സംഭവം നടന്ന ഉടനെ തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ച വിഎസ് കടുത്ത ഭാഷയില്‍ ശകാരിച്ചിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
vs achuthanandan, corruption

തിരുവനന്തപുരം: ജിഷ്ണുവിനു നീതി ആവശ്യപ്പെട്ടു സമരം ചെയ്യുന്ന അമ്മ മഹിജയ്ക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വി.എസ്.അച്യുതാനന്ദന്‍. ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും എന്ത് സഹായം ആവശ്യമുണ്ടെങ്കിലും തന്നെ ഫോണില്‍ ബന്ധപ്പെടാം എന്നും ഭരണപരിഷ്കാര സമിതി അധ്യക്ഷന്‍ കൂടിയായ വിഎസ് പറഞ്ഞു.

Advertisment

ഡിജിപി ഓഫിസില്‍ സമരം ചെയ്ത ജിഷ്ണുവിന്‍റെ അമ്മയേയും കുടുംബാംഗങ്ങളെയും പൊലീസ് ബലം പ്രയോഗിച്ചു നീക്കിയ സംഭവം ഭരണകക്ഷികൾക്കിടയില്‍ രണ്ടുതരം അഭിപ്രായങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. പൊലീസിന്‍റെ നടപടി സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചിരുന്നു.

പൊലീസ് നടപടിയില്‍ കടുത്ത പ്രതിഷേധം അറിയിച്ചുകൊണ്ട് സിപിഎം പൊളിറ്റ് ബ്യൂറോ മെംബർ കൂടിയായ എം.എ.ബേബിയും രംഗത്ത് വന്നു. ഇന്നലെ സംഭവം നടന്ന ഉടനെ തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ച വിഎസ് കടുത്ത ഭാഷയില്‍ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും കുടുംബാംഗങ്ങള്‍ക്കും പൂർവാധികം പിന്തുണയുമായി വിഎസ് മുന്നോട്ട് വന്നിരിക്കുന്നത്.

അതിനിടയില്‍ പൊലീസിനെ ന്യായീകരിച്ചുകൊണ്ടുള്ള വാദവുമായി മന്ത്രി എം.എം.മണി മറ്റൊരു വിവാദത്തിനും വഴിതെളിച്ചിരുന്നു. മഹിജ ആർഎസ്എസിന്റെയും ബിജെപിയുടെയും യുഡിഎഫിന്റെയും കൈകളിലെന്നായിരുന്നു മണിയുടെ ആരോപണം.

Vs Achuthanandan Jishnu Pranoy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: