കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബംപർ (BR-85) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത് മേയ് 22-ാം തീയതി ആണ്. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചത് തിരുവനന്തപുരത്ത് വിറ്റ HB 727990 എന്ന ടിക്കറ്റിനാണ്. എന്നാൽ ആറു ദിവസങ്ങൾ പിന്നിടുമ്പോഴും ഒന്നാം സമ്മാനം അടിച്ച ഭാഗ്യവാൻ ആരെന്ന് കണ്ടെത്താൻ ആയിട്ടില്ല. സമ്മാനം ലഭിച്ചയാൾ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ട് ബന്ധപ്പെട്ടിട്ടുമില്ല.
ജില്ലാ ഓഫിസർമാർക്ക് 60 ദിവസംവരെയാണ് ടിക്കറ്റ് പാസാക്കാനുള്ള അധികാരമുള്ളത്. ഇതിനു ശേഷമാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ ലോട്ടറി ഡയറക്ട്രേറ്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. 90 ദിവസം വരെയുള്ള ടിക്കറ്റുകൾ ലോട്ടറി ഡയറക്ട്രേറ്റിന് പാസാക്കാൻ സാധിക്കും. എന്നാൽ അതിനുശേഷമാണ് ടിക്കറ്റ് എത്തിക്കുന്നതെങ്കിൽ സമ്മാനം നൽകാൻ സാധിക്കില്ല. ശേഷം ലോട്ടറി തുക സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുമെന്നാണ് ചട്ടം.
അതേസമയം, കാണാമറയത്തുള്ള അഞ്ജാതനായ ഭാഗ്യവാനെ കാത്തിരിപ്പാണ് ടിക്കറ്റ് വിറ്റ രംഗനും ഭാര്യ ജസീന്തയും. തിരുവനന്തപുരം പഴവങ്ങാടി ചൈതന്യ ലക്കി സെന്റർ ഉടമ ഗിരീഷ് കുറുപ്പിൽ നിന്നും വാങ്ങി രംഗനും ജസീന്തയും വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചിരിക്കുന്നത്. വലിയതുറ കുഴുവിളാകം സ്വദേശിയായ രംഗൻ തിരുവനന്തപുരം വിമാനത്താവള പരിസരത്തു വിറ്റ ടിക്കറ്റിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മേയ് 15, 16 തീയതികളില്‍ പുലര്‍ച്ചെ വിറ്റ ടിക്കറ്റിൽ പെട്ടതാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റുമെന്നാണ് രംഗനും ജസീന്തയും പറയുന്നത്. ഈ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ എത്തിയവരിൽ ആരോ ഒരാളാണ് ഭാഗ്യശാലിയെന്നും
Kerala Vishu Bumper BR-85 Lottery Result: നറുക്കെടുപ്പ് ഫലം



VB, IB, SB, HB, UB, KB എന്നിങ്ങനെ 6 സീരീസിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. വിഷു ബംപറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 12 പേർക്ക്. നാലാം സമ്മാനം 1 ലക്ഷമാണ് (അവസാന അഞ്ചക്കത്തിന്). ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപയും (1 ലക്ഷം വീതം 5 പേർക്ക്) ലഭിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.