scorecardresearch

വരാപ്പുഴ കസ്റ്റഡി കൊലപാതകം; മുൻ എസ്‌പി എവി ജോർജ്ജിനെ പ്രതിചേർക്കില്ല

സംഭവത്തിൽ എവി ജോർജിനെതിരായ നടപടി സസ്പെൻഷനിൽ ഒതുങ്ങും

സംഭവത്തിൽ എവി ജോർജിനെതിരായ നടപടി സസ്പെൻഷനിൽ ഒതുങ്ങും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വരാപ്പുഴ കസ്റ്റഡി കൊലപാതകം: സസ്പെൻഷനിലായിരുന്ന എ.വി.ജോർജിനെ തിരിച്ചെടുത്തു

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ എറണാകുളം റൂറൽ എസ്‌പി എവി ജോർജ്ജിനെ പ്രതിചേർക്കില്ല. എസ്‌പി കുറ്റം ചെയ്തതായി തെളിവില്ലെന്നാണ് ഇത് സംബന്ധിച്ച് അന്വേഷണ സംഘതത്തിന് നിയമോപദേശം ലഭിച്ചത്.

Advertisment

ഡിജിപിയോടാണ് ഇക്കാര്യത്തിൽ അന്വേഷണ സംഘം വിദഗ്ദ്ധാഭിപ്രായം അന്വേഷണ സംഘം തേടിയിരിക്കുന്നത്. സംഭവത്തിൽ ഫോണിൽ മാത്രമാണ് അന്വേഷണ സംഘം ഡിജിപിയോട് സംസാരിച്ചതെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസ് ആദ്യം പ്രതികരിച്ചത്.

കേസുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ എവി ജോർജ്ജിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. വരാപ്പുഴ കസ്റ്റഡി മരണം നടക്കുമ്പോള്‍ ജോര്‍ജ് ആലുവ റൂറല്‍ എസ്‌പിയായിരുന്നു. ജോര്‍ജ് രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇവർ ശ്രീജിത്തിനെ വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ടുപോകുമ്പോൾ മർദ്ദിച്ചിരുന്നു.

ജോര്‍ജ് പറഞ്ഞിട്ടാണ് സംഭവസ്ഥലത്തേക്ക് പോയതെന്ന് കേസിലെ പ്രതികളായ ആര്‍ടിഎഫ് അംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു. സംഭവ ശേഷം ജോര്‍ജ് നടത്തിയ ഫോണ്‍ വിളികളില്‍ നിന്നു കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.

Advertisment
Sreejith Varapuzha Av George

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: