/indian-express-malayalam/media/media_files/uploads/2018/04/sreejith.jpg)
വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്ത്
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ഭരണകക്ഷിയായ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍. ശ്രീജിത്തിന്റെ അമ്മ ശ്യാമളയാണ് ശ്രീജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനും പങ്കുണ്ടെന്ന് ആരോപിച്ചത്.
ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് സിപിഎം പ്രാദേശിക നേതാക്കളുടെ ഗൂഢാലോചനയെ തുടര്‍ന്നാണെന്ന് ശ്യാമള കുറ്റപ്പെടുത്തി. സിപിഎം പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍ യോഗം ചേര്‍ന്നാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നാണ് ശ്യാമള ആരോപിച്ചത്.
സിപിഎം പ്രവര്‍ത്തകനായ വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം ദിവസം സിപിഎം പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ നേതാക്കള്‍ യോഗം ചേര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പടെ ഉളളവരുടെ പട്ടിക തയാറാക്കിയതെന്ന് ശ്യാമള പറഞ്ഞു. 'രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായാണ് എന്റെ മകനെ അവര്‍ അറസ്റ്റ് ചെയ്തത്. അന്വേഷണം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ മാത്രമല്ല, സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് എതിരെ കൂടി വേണം,' ശ്യാമള പറഞ്ഞു.
ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ മതിയാവില്ലെന്നും ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും ശ്യാമള പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us