/indian-express-malayalam/media/media_files/uploads/2018/12/Kalidasan-Bhattathiri-Akkeeraman.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിൽ പരിപാടിയിൽ പങ്കെടുക്കുമെന്ന പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളിയുടെ നിലപാട് തളളി ബിഡിജെഎസ് ഉപാദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാട്. തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായം വ്യക്തിപരമാണെന്ന് ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാട് പറഞ്ഞു.
എസ്എൻഡിപിയുടെ അഭിപ്രായമാണ് തുഷാർ വെളളാപ്പളളി പറഞ്ഞത്. പാർട്ടി അദ്ധ്യക്ഷനായ തുഷാർ വെളളാപ്പളളിക്ക് മാത്രമേ വനിതാ മതിലിൽ ഇത്തരമൊരു അഭിപ്രായം ഉളളൂവെന്നും ബിഡിജെഎസിന്റെ മറ്റെല്ലാ നേതാക്കളും അയ്യപ്പ ജ്യോതിക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലപാട് തന്നെയാണ് വനിതാ മതിലിനെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിൽ പരസ്യമായ അഭിപ്രായ ഭിന്നതയാണ് ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിനു രാഷ്ട്രീയമില്ലെന്നും പിന്തുണക്കുമെന്നുമാണ് ഇന്നലെ തുഷാർ വെളളാപ്പളളി നിലപാട് അറിയിച്ചത്.
ഇദ്ദേഹം അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തിരുന്നില്ല. അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചപ്പോൾ വൈകിയെന്നും അതിനാൽ നേതാക്കളുമായി കൂടിയാലോചനയ്ക്ക് അവസരം ലഭിച്ചില്ലെന്നുമാണ് തുഷാർ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.