/indian-express-malayalam/media/media_files/uploads/2018/11/CPM-Kozhikode.jpg)
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍എസ്എസ് കാര്യവാഹക് അടക്കം രണ്ടു പേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് എൻ.പി.രൂപേഷ്, നാദാപുരം സ്വദേശിയായ ഷിജിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസില്‍ നാലുപേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പ്രതികളെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് എത്തിയത്. പി.മോഹനന്‍ പാര്‍ട്ടി ഓഫീസിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു ബോംബേറ് നടന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അറസ്റ്റ്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് വടകരയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിനുള്ള പ്രതികാരമാണ് ബോംബേറിന് പിന്നിലെന്നാണ് പ്രതികള്‍ പറയുന്നത്. ജൂണ്‍ ഏഴിനായിരുന്നു സിപിഎം ഓഫീസിനു നേരെ ബോംബേറുണ്ടാകുന്നത്. പുലർച്ചെ ഒന്നരയോടെയായിരുന്നു ബോംബേറ്.
തിരുവനന്തപുരത്ത് ബിജെപി ജില്ലാ ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടന്ന സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.