/indian-express-malayalam/media/media_files/uploads/2017/04/train.jpg)
തിരുവനന്തപുരം: കോട്ടയം സെക്ഷനു കീഴിലെ പാത ഇരട്ടിപ്പിക്കലിനെത്തുടർന്നുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഈ മാസം 24 വരെ നീളുമെന്ന് റെയിൽവേ അറിയിച്ചു. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649) 45 മിനിറ്റും ഞായർ, ചൊവ്വ ദിവസങ്ങളിൽ കുറുപ്പുന്തറയിൽ വൈകും. തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസ് (12625) കോട്ടയത്ത് 50 മിനിറ്റും ഈ ദിവസങ്ങളിൽ വൈകിയേക്കും.
കോർബ-തിരുവനന്തപുരം എക്സ്പ്രസ് (22647) ഒരു മണിക്കൂർ 10 മിനിറ്റും ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649 ) 45 മിനിറ്റും തിങ്കളാഴ്ച വൈകുമെന്നാണ് വിവരം. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് 50 മിനിറ്റ് വൈകിയായിരിക്കും ഓടുക.
തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229), ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് (22654), ഡെറാഡൂൺ-കൊച്ചുവേളി എക്സ്പ്രസ് (22660), ന്യൂഡൽഹി-തിരുവനന്തപുരം കേരള (12626) കേരള എക്സ്പ്രസ് ട്രെയിനുകൾ ബുധനാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസ് ഒന്നര മണിക്കൂറോളം മണിക്കൂർ വൈകും.
കോട്ടയം വഴിയുളള എറണാകുളം-കായംകുളം പാസഞ്ചർ (56387), കായംകുളം-എറണാകുളം പാസഞ്ചർ (56388),കൊല്ലം-എറണാകുളം മെമു (66300), എറണാകുളം-കൊല്ലം മെമു (66301),എറണാകുളം-കൊല്ലം മെമു (66307),കൊല്ലം-എറണാകുളം മെമു (66308) എന്നിവ ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൂർണമായി റദ്ദാക്കി.
ആലപ്പുഴ വഴിയുളള എറണാകുളം-കായംകുളം പാസഞ്ചർ (66381), കായംകുളം-എറണാകുളം പാസഞ്ചർ (66382 )എന്നിവ ബുധനാഴ്ച മാത്രമായി പൂർണമായും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.