/indian-express-malayalam/media/media_files/uploads/2017/03/thushar-vellappally02.jpg)
പാലാ ഉപതിരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളപ്പള്ളി. പാലായിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന് തുഷാർ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ബിജെപി ബിഡിജെഎസിന്റെ തലയിൽ ഉത്തരവാദിത്വം കെട്ടിവയ്ക്കുകയാണെന്നും തുഷാർ പറഞ്ഞു.
"എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായെന്നാണ് ചില ബിജെപി നേതാക്കൾ ആരോപിക്കുന്നത്. അത് ശരിയല്ല. എസ്എൻഡിപിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ട് കച്ചവടം നടന്നെന്ന് വിളിച്ചു പറഞ്ഞു," തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
തോൽവിയുടെ ഉത്തരവാദിത്വം എസ്എൻഡിപിക്കോ ബിജെപിക്കോ അല്ലായെന്ന് തുഷാർ വ്യക്തമാക്കി. പാലായിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്നും തുഷാര്‍ കുറ്റപ്പെടുത്തി.
അഞ്ചു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎയിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നത് തിരിച്ചടിയാകും. ബിഡിജെഎസ് മുന്നണി വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും തുഷാർ നേരത്തെ പറഞ്ഞിരുന്നു. നിലവിൽ എൻഡിഎയ്ക്കൊപ്പം തുടരാനാണ് തീരുമാനമെന്നു പറഞ്ഞ തുഷാർ ബിജെപിക്കെതിരെ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തുന്നത് മുന്നണി സംവിധാനത്തെയും തിരഞ്ഞെടുപ്പിനെയും ബാധിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us