/indian-express-malayalam/media/media_files/uploads/2022/02/opposition-leader-vd-satheeshan-on-lokayuktha-ordinance-614622-FI.jpg)
ഫയൽ ചിത്രം
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനേയും സഭയേയും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങള്‍ തുടരുന്നു. സഭയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് വ്യവസായ മന്ത്രി പി. രാജീവാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍.
"ജില്ലാ സെക്രിട്ടറിയുടേയും പാര്‍ട്ടിയുടേയും സംയുക്ത തീരുമാനങ്ങള്‍ക്ക് മുകളില്‍ പി. രാജീവിന്റെ സ്ഥാനാര്‍ഥിയെ കെട്ടിയിറക്കിയതിന്റെ പ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ നടക്കുകയാണ്. സഭ എന്നൊരു വാക്ക് ഏതെങ്കിലും യുഡിഎഫ് നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ടോ. സഭയെ ഇതിലേക്ക് വലിച്ചിഴച്ചത് രാജീവല്ലെ. സഭയുടെ സ്ഥാപനത്തില്‍ പോയി സഭയുടെ ചിഹ്നത്തിലുള്ള ബാക്ക് ഡ്രോപ്പില്‍ വാര്‍ത്താ സമ്മേളനം നടത്തിയത് രാജീവല്ലെ," സതീശന്‍ ചോദിച്ചു.
നേരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസും വിവാദങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. “അങ്ങനെയൊന്നുമില്ല. ഇതൊക്കെ ആരാണ് പ്രചരിപ്പിക്കുന്നത്. എന്തിനാണ് സഭയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഇത് രാഷ്ട്രീയ പോരാട്ടമാണ്. രാഷ്ട്രീയമായാണ് നേരിടുന്നത്,” ഉമ മനോരമന്യൂസിനോട് വ്യക്തമാക്കി.
അതേസമയം അനിശ്ചിതങ്ങള്‍ക്കൊടുവില്‍ ഇന്ന് ബിജെപിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് എ. എന്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. യുഡിഎഫും എല്‍ഡിഎഫും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായതിന് നാളുകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.
തൃക്കാക്കരയിൽ പി.ടി.തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്.
Also Read: കളത്തിലേക്ക് ബിജെപിയും; തൃക്കാക്കരയില്‍ എ. എന്‍. രാധാകൃഷ്ണന്‍ സ്ഥാനാര്‍ഥി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.