/indian-express-malayalam/media/media_files/2025/05/22/BsiRkIq7LNLwGWBbsthO.jpg)
കൊലപാതകത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല
Kochi Murder Case:കൊച്ചി: മൂന്നു വയസുകാരിയെ കൊല്ലാൻ അമ്മ സന്ധ്യ ആസൂത്രണം നടത്തിയിരുന്നെന്ന് സംശയം. കുഞ്ഞുമായി സന്ധ്യ ആലുവ മണപ്പുറത്ത് എത്തി. സംശയാസ്പദമായ സാഹചര്യത്തിൽ സന്ധ്യയെ കണ്ടെന്ന് ഓട്ടോ ഡ്രൈവർമാരുടെ മൊഴി. കാര്യം തിരക്കിയപ്പോൾ കുഞ്ഞിനെയും എടുത്ത് സന്ധ്യ കടന്നുകളഞ്ഞു. കുഞ്ഞിനെ പെരിയാറിൽ ഉപേക്ഷിക്കുകയായിരുന്നോ സന്ധ്യയുടെ ലക്ഷ്യമെന്നും സംശയമുണ്ട്.
അതേസമയം, കൊലപാതകത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്നു മുതൽ പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്യും. ഡോക്ടർാരുടെ വിദഗ്ധ ഉപദേശത്തിനുശേഷമായിരിക്കും സന്ധ്യയുടെ മാനസിക നില പരിശോധിക്കുക.
ഇന്നലെയാണ് സ്വന്തം മകളെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. കുട്ടിയെ അമ്മ അങ്കണവാടിയിൽനിന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അമ്മയും കുഞ്ഞും ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. രാത്രി 7 മണിയോടെ അമ്മ വീട്ടിൽ മടങ്ങി എത്തിയെങ്കിലും കുട്ടി കൂടെ ഉണ്ടായിരുന്നില്ല.
തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ മൂഴിക്കുളം പാലത്തിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണ് അമ്മ പറഞ്ഞത്. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിൽ മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞു കിടക്കുന്ന നിലയിൽ പുലർച്ചെ 2.20 ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Read More
- വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും ഒൻപതു വർഷം; കേരളം കുതിക്കുന്നുവെന്ന് മുഖ്യമന്ത്രി
- പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീക്ക് അവഹേളനം; സംഭവിക്കാൻ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി
- 'അങ്ങു വാനക്കോണില് മിന്നിനിന്നൊരമ്പിളി'; കണ്ണീരിലാഴ്ത്തി കല്യാണിയുടെ പാട്ട്
- കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us