/indian-express-malayalam/media/media_files/uploads/2018/11/nnnffff-horz-004.jpg)
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി സിഎന്‍ മോഹനന്റെ മകന്‍ ജൂലിയസ് നികിദാസിനും ഭാര്യ സാനിയോ മനോമിക്കും നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. കക്കട്ടില്‍ കുളങ്ങര കല്ലുപറമ്പത്ത് അശ്വിന്‍ (21), അമ്പലക്കുളങ്ങര മീത്തലെകരിമ്പാച്ചേരി ശ്രീജു (30) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണവുമായി ബന്ധപ്പെട്ട് നെട്ടൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി സിഎന്‍ മോഹനന്റെ മകന്‍ ജൂലിയസ് നികിദാസിനും ഭാര്യ സാനിയോ മനോമിക്കും നേരെയാണ് ആക്രമണം നടന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം നേരത്തേ തന്നെ ഉയർന്നിരുന്നു.
സാനിയ മനോമി ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റിപ്പോര്‍ട്ടറാണ്. ഇവര്‍ക്കും അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റു. ഇന്നലെ രാവിലെ കോഴിക്കോട് കക്കാട് വച്ചാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ എട്ടോളം പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.
കുറ്റ്യാടി അമ്പലകുളങ്ങരയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ മെഡിക്കല്‍ കോളജിലേക്ക് പൊലീസ് സുരക്ഷയില്‍ കൊണ്ടുപോകുമ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണം.
പിന്തുടര്‍ന്നെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ നടുവണ്ണൂരില്‍ വെച്ചാണ് വീണ്ടും ആക്രമണം നടത്തിയത്. പേരാമ്പ്രയില്‍ നിന്ന് വാഹനം തടയാന്‍ ശ്രമിച്ച സംഘം പിന്തുടര്‍ന്ന് വന്ന് നടുവണ്ണൂരില്‍ വെച്ച് അക്രമം നടത്തുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.