scorecardresearch

ശിവരഞ്ജിത് 'ചെറിയ മീനല്ല'; സീല്‍ വ്യാജം, കായിക സര്‍ട്ടിഫിക്കറ്റും പരിശോധിക്കും

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ ആറായി

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ ആറായി

author-image
WebDesk
New Update
Kerala News Live, Kerala News in Malayalam Live

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽനിന്ന് കണ്ടെടുത്ത സീൽ വ്യാജമാണെന്ന് പൊലീസ്. ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ പേരിലുള്ള സീലാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ശിവരഞ്ജിത് പിഎസ്‌സിക്ക് സമർപ്പിച്ച കായിക സർട്ടിഫിക്കറ്റും വ്യാജമാണോയെന്ന് പൊലീസ് പരിശോധിക്കും. ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ പൊലീസ് പിഎസ്‌സിക്ക് അപേക്ഷ നല്‍കി. ബേസ്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുത്തെന്ന സർട്ടിഫിക്കറ്റാണ് പിഎസ്‌സിക്ക് നൽകിയിരുന്നത്.

Advertisment

അതിനിടെ, പ്രതികള്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ വന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയില്‍ വരിക. കുടാതെ പരീക്ഷയില്‍ പാസായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും.

മുഖ്യപ്രതികൾ ഉൾപ്പെടെ ആറു പ്രതികളെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽനിന്നും ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത സംഭവത്തിൽ കേരള സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രോ വൈസ് ചാൻസിലറോടും പരീക്ഷ കണ്‍ട്രോളറോടും വിസി നിർദേശിച്ചു.

ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ഇന്നലെ അർധ രാത്രിയോടെയാണ് പിടിയിലായത്. തിരുവനന്തപുരം ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെ കേശവദാസപുരത്ത് വച്ചാണ് ശിവരഞ്ജിത്തും നസീമും പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചതായി കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു.

Advertisment

കേസില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ആരോമല്‍, ആദില്‍, അദ്വൈത് എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.  കേസിൽ പ്രതികളായ കണ്ടാലറിയുന്ന 30 പേർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇവരിൽ ഒരാളാണ് ഇജാബ്. അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിൽ ആറ് പേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള യൂണിവേഴ്സിറ്റി കോളജ് മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർഥി അഖിൽ ഡോക്ടർക്കു മൊഴി നൽകിയിരുന്നു. പൊലീസിന്റെ എഫ്ഐആറിലും അഖിലിനെ കുത്തിയതു ശിവരഞ്ജിത്താണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

Sfi Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: