/indian-express-malayalam/media/media_files/uploads/2017/07/thomas-issac.jpg)
തിരുവനന്തപുരം: കോഴിയിറച്ചിയുടെ വില കൂട്ടാൻ ധനമന്ത്രി സമ്മതിച്ചുവെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തോമസ് ഐസക്. കോഴിയിറച്ചിയുടെ വില കിലോയ്ക്ക് 170 രൂപയും ജീവനുള്ള കോഴിയ്ക്ക് 115 രൂപയും നിശ്ചയിക്കാൻ ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണയായെന്നാണ് സമിതിയുടെ പത്രക്കുറിപ്പിലെ അവകാശവാദം.
ഇത്തരത്തിൽ ചർച്ച നടക്കുകയോ വില ഉയർത്താൻ സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ജീവനുള്ള കോഴിയ്ക്ക് 87 രൂപയും ഇറച്ചിയ്ക്ക് 158 രൂപയുമാണ് നേരത്തെ ധാരണയായത്. ഇതിനു മാറ്റം വരുത്താനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസറുദ്ദീനാണ് കോഴിവില കിലോയ്ക്ക് 115 രൂപയും കോഴി ഇറച്ചിയ്ക്ക് 170 രൂപയുമായി വർധിപ്പിച്ചെന്ന് വാർത്താകുറിപ്പിൽ അറിയിച്ചത്. എന്നാൽ, വാർത്ത പുറത്തുവന്നതിനു പിന്നാലെ വ്യാപാരികളുടെ അവകാശവാദം തള്ളി ധനമന്ത്രി രംഗത്തെത്തുകയായിരുന്നു. കോഴിവില വർധിപ്പിച്ചിട്ടില്ലെന്നും അവകാശവാദങ്ങൾ വ്യാജമാണെന്നും തോമസ് ഐസക് വ്യക്തമാക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.