/indian-express-malayalam/media/media_files/uploads/2017/03/thomas-chandy1.jpg)
തിരുവനന്തപുരം: കായൽ കയ്യേറ്റം നടത്തിയ എന്ന ആരോപണത്തിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ കേസെടുക്കുന്നതു സംബന്ധിച്ച് വിജിലൻസ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. കേസെടുത്താൽ ഏതൊക്കെ വകുപ്പുകൾ ചുമത്താൻ സാധിക്കുമെന്നും വിജിലൻസ് ആരാഞ്ഞു.
കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള റിസോർട്ടിലേക്ക് എംപിമാരുടെയും ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്‍റെയും ഫണ്ടുപയോഗിച്ചു റോഡ് നിർമിച്ചെന്നും മാർത്താണ്ഡം കായലിൽ കർഷകർക്കായി നൽകിയ മിച്ചഭൂമി സ്വന്തമാക്കി നികത്തിയെന്നുമാണ് മന്ത്രിക്കെതിരായ ആരോപണം. ഇതിനിടെ തോമസ് ചാണ്ടിയുടെ റിസോർട്ട് സംബന്ധിച്ച രേഖകൾ ദുരൂഹ സാഹചര്യത്തിൽ കാണാതായത് വിവാദമായിരുന്നു.
എന്നാൽ ഈ ഫയലുകൾ ഇന്നലെ കണ്ടെത്തിയിരുന്നു. ആലപ്പുഴ നഗരസഭാ ആസ്ഥാനത്തെ അലമാരയില്‍ നിന്നാണ് ഫയലുകൾ കണ്ടെടുത്തത്. 18 ഫയലുകളാണ് കണ്ടെടുത്തത്. കയ്യേറ്റആരോപണം വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ 32 ഫയലുകള്‍ കണ്ടിരുന്നില്ല. 1999 ല്‍ കെട്ടിട നിര്‍മ്മാണ അനുമതി നല്‍കിക്കാണ്ടുള്ള സുപ്രധാന ഫയലുകളാണ് ഇവ. ആകെ 34 കെട്ടിടങ്ങളാണ് ഇവിയെുള്ളത്. ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണാനുമതി സംബന്ധിച്ച ഫയലുകള്‍ കാണാതായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വന്നിരുന്നു. ഇനി മൂന്ന് ഫയലുകള്‍ കൂടി കണ്ടെത്താനുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us