/indian-express-malayalam/media/media_files/uploads/2017/03/THOMAS-CHANDI.jpg)
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ജനതാദൾ (എസ്) ആലപ്പുഴ ജില്ലാ സെക്രട്ടറി എം സുഭാഷിനോട് പാർട്ടി രാജി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെക്കാനാണ് ആവശ്യപ്പെട്ടത്.
ഭൂമി കൈയേറ്റത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത് സുഭാഷിന്റെ ഹര്‍ജിയെ തുടര്‍ന്നാണ്. നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ വിജിലൻസിനോടാണ് ത്വരിതാന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഇതിന് പിന്നാലെയാണ് സുഭാഷിനോട് രാജി ആവശ്യപ്പെട്ടത്.
മാർത്താണ്ഡം കായൽ മണ്ണിട്ട് നികത്തി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമിച്ചുവെന്നാണ് ആരോപണം. വിഷയത്തിൽ അന്വേഷണം നടത്താൻ ആദ്യമായാണ് ഒരു കോടതി ഉത്തരവിടുന്നത്. മന്ത്രി അനധികൃതമായി സർക്കാർ പണം ഉപയോഗിച്ച് റോഡ് നിർമിച്ചുവെന്നും ഇത് മൂലം 65 ലക്ഷം രൂപയുടെ നഷ്ടം സർക്കാർ ഖജനാവിന് സംഭവിച്ചുവെന്നുമാണ് പരാതി.
എന്നാൽ മന്ത്രി കായൽ നികത്തി റോഡ് നിർമിച്ചിട്ടില്ലെന്നും ചെറിയ ബണ്ട് മാത്രമാണ് പരാതിക്കാരൻ പറയുന്ന സ്ഥലത്തുണ്ടായിരുന്നത് എന്നുമായിരുന്നു സർക്കാർ വാദം. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ഉൾപ്പടെ ആറോളം പേർ നൽകിയ പരാതി പരിശോധിച്ചുവരികയാണെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങളൊന്നും അംഗീകരിക്കാതെ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവിടുകയായിരുന്നു. .
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.